2015 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കുട്ടിച്ചോറ്

2015 ഒക്റ്റോബർ 2.....

ഗാന്ധി ജയന്തി......

ആൾരൂപൻ ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്...... ഓഫീസിൽ എങ്ങും വിജനത, അടഞ്ഞ വാതിലുകൾ.....  ഒക്റ്റോബർ 2 അവധി ദിവസം ആയതു മാത്രമല്ല കാരണം... ഭാരതാംബയെ സ്വച്ഛമാക്കാൻ എല്ലാവരും റോഡിലിറങ്ങിയിട്ടുകൂടിയാണുള്ളത്...

മണി പത്തായിരിക്കുന്നു. വിശക്കുന്നുണ്ട്. രാവിലെ 8 മണിക്കേ ഓഫീസിലെത്തിയതാണ് ആൾരൂപൻ.... ഒരു ചായ കിട്ടിയാൽ കുടിക്കാമായിരുന്നു..... ആൾരൂപൻ പണി തുടർന്നു.....

മണി 11 ആയി..............  ചുമരിലെ ക്‌ളോക്കിൽ സൂചികൾ നീങ്ങിക്കൊണ്ടേ ഇരുന്നു...

ആൾരൂപന് ജോലിയൊഴിഞ്ഞ നേരമോ ദിവസമോ ഇല്ല. അലക്കു കഴിഞ്ഞ് ഇതുവരെ കാശിക്ക് പോകാൻ പറ്റിയിട്ടില്ല...

മണി 12 ആയി....

വയറു കത്തുന്നു. പേശികളെ കാർന്നു തിന്നുന്ന വിശപ്പ്.

ആൾരൂപൻ വെറുതെ ഓഫീസ് കാന്റീനിലേക്ക് നടന്നു..... അവിടെയും അടഞ്ഞ വാതിലുകൾ..... ആൾരൂപന് നിരാശ തോന്നി....

ആൾരൂപൻ ഓഫീസിനു പുറത്തു കടന്നു. റോഡുവക്കിലെ പെട്ടിപ്പീടികയിൽ വല്ലതും കാണാതിരിക്കില്ല... അയാൾ അങ്ങോട്ട് നടന്നു.....

കഷ്ടം, അതും പൂട്ടിയിരിക്കുന്നു. ആൾരൂപൻ ഓഫീസിലെ തന്റെ കസേരയിൽ വീണ്ടും വന്നിരുന്നു.

അയാൾക്ക് വിശപ്പും കോപവും അടക്കാനായില്ല. ദേഷ്യം സഹിക്കാനാവാതെ അയാൾ, താൻ തീർത്തു വച്ചിരുന്ന ജോലിയെല്ലാം കുട്ടിച്ചോർ ആക്കി.

പിന്നീടയാൾ അമാന്തിച്ചില്ല; ആ ചോറെടുത്ത് വാരി വാരി വിഴുങ്ങി......

2015 സെപ്റ്റംബർ 27, ഞായറാഴ്‌ച

കാറ്, വീട്, ജീവിതപങ്കാളി......

ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെന്ന് പണ്ട് സ്കൂളിൽ പോയപ്പോൾ പഠിച്ചതോർക്കുന്നു. ഇന്നിപ്പോൾ സ്കൂളിൽ പഠിപ്പിക്കുന്നത് അങ്ങനെതന്നെ ആണോ ആവോ? ലോകം ഒരു പാടു മാറിയ സ്ഥിതിക്ക് അടിസ്ഥാനാവശ്യങ്ങളും മാറിയിട്ടുണ്ടോ എന്തോ? ന്യൂജെൻ ആളുകൾക്കേ ഉത്തരം പറയാനൊക്കൂ.

എന്തായാലും ഏറ്റവും കൂടുതൽ അത്യാവശ്യം ഭക്ഷണം തന്നെയാണ്. അത്യാവശ്യമാണെങ്കിലും ഒരാൾക്ക് അതെത്ര വേണം എന്നു ചോദിച്ചാൽ "വിശപ്പു മാറാൻ മാത്രം" എന്നതായിരിക്കും ശരിയായ ഉത്തരം. അളവ് പറയാൻ പ്രയാസമാണ്; കാരണം എണ്ണാൻ പറ്റുന്ന ഒന്നല്ല ഭക്ഷണം. 'ഞാൻ ഉച്ചഭക്ഷണം കഴിച്ചു' എന്നോ 'വയറു നിറയെ ഉണ്ടു' എന്നോ 'ഒരു ശാപ്പാട് കഴിച്ചു' എന്നോ ഒക്കെ പറഞ്ഞാൽ കഴിച്ച ഭക്ഷണത്തിന്റെ അളവറിയാൻ കഴിയില്ല.  രണ്ടു പേരുടെ ഭക്ഷണം കഴിക്കുന്നവരും, കുട്ടികളേക്കാൾ കുറച്ച് ഭക്ഷണം കഴിക്കുന്നവരും ഒക്കെ നമ്മുടെ ചുറ്റും കാണാം. ഓരോരുത്തരുടേയും വയറിന്റെ ആഴവും വ്യാപ്തിയും അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണം ആരും തൂക്കി നോക്കാത്തതുകൊണ്ട് തൂക്കക്കണക്കിലും അത് പറയാൻ പറ്റില്ല.  'ഒരു പറ ചോറ്', 'ഒരു ചെമ്പ് ചോറ്' എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ?  ഹോട്ടലിൽ നിന്നാണ് കഴിക്കുന്നതെങ്കിൽ 'ഒരു തവി ചോറ്' എന്നു പറയേണ്ടി വരും. കാരണം അതിൽ കൂടുതലൊന്നും ഹോട്ടലിൽ നിന്നു കിട്ടുമെന്നു കരുതാനാവില്ല. കൃത്യമായ കാര്യം ഹോട്ടലിൽ നിന്നു കഴിക്കുന്നവർക്കേ പറയാനാകൂ. അതെന്തായാലും, പലഹാരങ്ങൾ പലതും നമുക്ക് എണ്ണത്തിൽ പറയാൻ പറ്റും. 5 ചപ്പാത്തി, 3 ബിസ്കറ്റ് എന്നൊക്കെ പറയാറുണ്ടല്ലോ?  വിശപ്പ് എന്ന ശാരീരികാവസ്ഥയാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണയിക്കുന്നത്. "ആർത്തി" എന്ന അവസ്ഥയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിർണ്ണയിക്കാം. ആർത്തിപ്പണ്ടാരം എന്നു കേട്ടിട്ടില്ലേ?  പക്ഷേ, ഭക്ഷണം ഇല്ലാതെ ജീവിക്കാൻ ഹീരാ രത്തൻ മനേക്കിനു മാത്രമേ സാധിക്കൂ. അദ്ദേഹമാണല്ലോ ബഹിരാകാശയാത്രികർക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുള്ള ട്രെയിനിങ്ങൊക്കെ കൊടുത്തത്.

ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഒന്നു കിടക്കുക എന്നതാണ് മനുഷ്യനാവശ്യം. അതിനു വേണ്ടതാണ് പാർപ്പിടം. പാർപ്പിടം മനുഷ്യന് ഒന്നേ ആവശ്യമുള്ളൂ.  ഭക്ഷണം എണ്ണാൻ പറ്റിയാലും ഇല്ലെങ്കിലും പാർപ്പിടം എണ്ണാനാകും. പക്ഷേ ആ എണ്ണത്തിൽ ഒരു കഥയുമില്ല.  കൂര, കുടിൽ, വീട്, ബംഗ്‌ളാവ്, കൊട്ടാരം എന്നിങ്ങനെ പലതരത്തിലും രൂപത്തിലും പാർപ്പിടം ഉണ്ട് എന്നതു തന്നെയാണ് ഈ കഥയില്ലായ്മക്കു കാരണം.
10 കൂര     = 1 കുടിൽ
10 കുടിൽ = 1 വീട്
10 വീട്     = 1 ബംഗ്‌ളാവ്
10 ബംഗ്‌ളാവ് = 1 കൊട്ടാരം
എന്ന തരത്തിലുള്ള മന:ക്കണക്കുകളൊന്നും പഴയ ഗുരുനാഥന്മാർ എഞ്ചുവടിയിൽ എഴുതിച്ചേർത്തിട്ടില്ല എന്നതിനാൽ പാർപ്പിടങ്ങളെ എണ്ണുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നുമില്ല.  അതെന്തായാലും പാർപ്പിടം ഒരു അടിസ്ഥാനാവശ്യമാണെന്നു തന്നെയാണ് നാട്ടിലങ്ങോളമിങ്ങോളം കാണുന്ന ചേരികൾ കാണിക്കുന്നത്. അല്ലെങ്കിൽ ഈ ചേരികൾ ഉണ്ടാകുമായിരുന്നില്ലല്ലോ.

മൂന്നാമത്തെ അടിസ്ഥാനാവശ്യമായി പഠിച്ചു വച്ചിട്ടുള്ള വസ്ത്രം ഇക്കാലത്ത് ഒരു അടിസ്ഥാനാവശ്യമാണെന്നു തോന്നുന്നില്ല എന്നാണ് എന്റെ ചിന്ത. ടിവിയിൽ വരുന്ന ചില വാർത്തകൾ കാണുമ്പോൾ (നോക്കിയിരിക്കുമ്പോൾ) ഉടുത്ത തുണി അറിയാതെ ഉരിഞ്ഞുപോകുന്നതുപോലെ ചിലപ്പോൾ തോന്നാറുണ്ട്.  സമൂഹത്തിനു സരിതോർജ്ജം പ്രദാനം ചെയ്യുന്നവരേയും ഇന്നത്തെ സൈബർലോകത്തെ പൊതുകാര്യങ്ങളും വച്ചു നോക്കുമ്പോൾ മനുഷ്യർക്കെന്തിനാ ഈ വസ്ത്രം എന്ന് എനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്.  പക്ഷേ വസ്ത്രങ്ങളുടെ ഡിമാന്റ് കൂടിക്കൂടി വരിക തന്നെയാണ്.  കാലാവസ്ഥയനുസരിച്ച് ഒരാൾക്ക് ഒരു സെറ്റ് ഡ്രസ്സോ അതിൽ കൂടുതലോ ആകാം. പക്ഷേ പണക്കാർക്കൊക്കെ നിരവധി ഡ്രസ്സുകളുണ്ട്. ഒരു ഡ്രസ്സ് ഒരു തവണ ധരിച്ചാൽ പിന്നെ അതുപയോഗിക്കാത്തവർക്ക് ഒരു കൊല്ലം 365 ഡസ്സെങ്കിലും വേണ്ടേ?

വീടുകളെക്കുറിച്ച് പറഞ്ഞു.  പണ്ടൊക്കെ കൂട്ടുകുടുംബമായിരുന്നു. അന്നൊക്കെ വീടുകളുടെ എണ്ണവും കുറവായിരുന്നു. പിന്നീട് അണുകുടുംബങ്ങൾ വന്നതോടെയാണ് വീടുകളുടെ എണ്ണം പെരുകാൻ തുടങ്ങിയത്. സുഖവും സൗകര്യവും (സ്വാർത്ഥത എന്ന് ഒറ്റവാക്ക്) തന്നെയായിരുന്നു അണുകുടുംബത്തിന്റെ പ്രചോദനം. അതു കൊണ്ടു തന്നെ എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു കല്യാണം കഴിയുമ്പോൾ ദമ്പതികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബാങ്ക് ലോണെടുത്തും ചിട്ടി പിടിച്ചും ബന്ധുക്കളോട് കടം വാങ്ങിയും അവർ എങ്ങനെയും അവരുടെ ലക്ഷ്യമായ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയെടുക്കും. പിന്നീടങ്ങോട്ട് കുറച്ചു കാലം കടം തിരിച്ചടക്കാനുള്ള തത്രപ്പാടിലായിരിക്കും ദമ്പതികൾ. എന്തൊരു ഒത്തൊരുമയോടെയായിരിക്കും അപ്പോഴവരുടെ ജീവിതം. ചെലവാക്കുന്ന ഓരോ പൈസക്കും പരസ്പരധാരണയുണ്ടായിരിക്കും. കടം ഒരു മാതിരി കൈപ്പിടിയിലൊതുങ്ങി എന്നു തോന്നുമ്പോൾ അവർ പതുക്കെ അടുത്ത സ്വപ്നം കാണാൻ തുടങ്ങിയിരിക്കും. സ്വന്തമായി ഒരു കാറ് എന്നതാണാ സ്വപ്നം.

അതത്ര ബുദ്ധിമുട്ടുള്ളതല്ല; വല്ല സെക്കന്റ് ഹാൻഡ് കാറോ ടാറ്റാ നാനോയോ വാങ്ങാൻ ഒന്നോ രണ്ടോ ലക്ഷം ചെലവാക്കിയാൽ മതി. അതുകൊണ്ടു തന്നെ ഒരു ചെറിയ കാറെന്ന ലക്ഷ്യം അവർ എങ്ങനെയും സാധിച്ചെടുക്കും. അപ്പോഴേക്കും കുട്ടികൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയിരിക്കും. മിക്കവാറും ഭാര്യക്കും ജോലി ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളെ സ്കൂളിൽ വിടുക, ഭാര്യയെ ഓഫീസിലാക്കുക എന്നീ ആവശ്യങ്ങൾക്ക് കാറ് വളരെ ഉപയോഗപ്രദമായി അനുഭവപ്പെടും. മാത്രമല്ല, വീക്കെൻഡുകളിൽ പിക്നിക്കിനു പോകാനും അവധിദിവസങ്ങളിൽ ബന്ധു-സുഹൃത്സമാഗമങ്ങൾക്കും ആവശ്യം പോലെ മാർക്കറ്റിൽ പോകാനും സിനിമ കാണാനും ഒക്കെ ഈ കാർ വളരെ അധികം സൗകര്യം ഒരുക്കും.

സ്വന്തമായ ജോലി, സ്വന്തമായ വീട്, സ്വന്തമായ കാറ്, സ്വന്തമായ ജീവിതം...... വീട്ടിൽ സുഖവും സന്തോഷവുമൊക്കെ ഉണ്ടാവാൻ ഇനിയെന്തു വേണം?  ജീവിതം അങ്ങനെ മുന്നോട്ട് പോകും... അങ്ങനെയിരിക്കുമ്പോഴായിരിക്കും അനുഭവങ്ങളുടെ വെളിച്ചത്തിൽ പുതിയ, വലിയൊരു കാറു കൂടി വേണമെന്ന തോന്നൽ ദമ്പതികൾക്കുണ്ടാകുന്നത്. ആ ആഗ്രഹം സ്വാഭാവികം മാത്രമല്ല ന്യായവുമാണ്. രണ്ടു കാറുണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും അവരവരുടെ സൗകര്യത്തിനനുസരിച്ച് പോകാനും വരാനും ഒക്കെ പറ്റും. സമൂഹത്തിൽ ആവശ്യമായ സ്റ്റാറ്റസ് സിംബൾ നേടിയെടുക്കാനും ഇത് സഹായകമാണ്. വീട്ടിൽ രണ്ടു കാറൊക്കെ ഇല്ലാത്തവനെ ഇപ്പോൾ സമൂഹത്തിൽ ആരു ശ്രദ്ധിക്കാനാ?

"സംഗീതമേ ജീവിതം, ഒരു മധുര സംഗീതമേ ജീവിതം
സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം" എന്നല്ലേ നമ്മൾ പാടിപ്പഠിച്ചിട്ടുള്ളത്. ജീവിതം അങ്ങനെ ഒരു സംഗീതം പോലെ പോകുമ്പോഴായിരിക്കും താമസിക്കുന്ന വീട് ഫാഷനില്ലാത്തതാണെന്നും, പഴഞ്ചനാനെന്നും പുതിയൊരെണ്ണം ഉണ്ടെങ്കിൽ ഇത്തിരി സൗകര്യമായി ജീവിക്കാമെന്നും പഴയത് വാടകക്ക് കൊടുത്തിട്ട് ലേശം പൈസ ഉണ്ടാക്കമെന്നുമൊക്കെ ദമ്പതികൾക്ക് തോന്നുക. പിന്നീടതിനാകും ശ്രമം. വലിയ ബുദ്ധിമുട്ടോ താമസമോ കൂടാതെ അത് സാധിച്ചെടുക്കുകയും ചെയ്യും. പുതിയ വീട്ടിൽ പിന്നീടങ്ങോട്ട് സ്വപ്നസമാനമായ ജീവിതമാണ്.  ജീവിതം സംഗീതമയമല്ലേ? അപ്പോൾ അതിൽ അല്പം രാഗമുണ്ടായേ പറ്റൂ. ജീവിതത്തിന് പറ്റിയ രാഗം അനുരാഗം തന്നെയാണ്.
"ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
കയ്യിൽ കവിതയും മുന്തിരിച്ചാറും
കൈ വന്നാലീ ലോകം മാറ്റുമന്നേരം"
എന്നല്ലേ കവി സംഗീതമയമായ ജീവിതത്തെപ്പറ്റിപ്പാടുന്നത്?  അങ്ങനെ ആരോമലോടൊത്ത് അനുരാഗം പങ്കിടുമ്പോൾ കയ്യിലൊരു സ്മാർട്ട്ഫോണും കാണും. കയ്യിൽ സ്മാർട്ട് ഫോണില്ലാത്തവൻ(ൾ) മനുഷ്യനാണോ? സ്മാർട്ട്ഫോണുണ്ടെങ്കിൽ എപ്പോഴും ചാറ്റിക്കൊണ്ടിരിക്കാം; ടെക്സ്റ്റ്,... ഓഡിയോ, ... വീഡിയോ... ഒക്കെ അയക്കാാം... പ്രമേയങ്ങൾ സ്വകാര്യത ഉള്ളതാകാം... ഫോർവേഡ് ചെയ്യാവുന്നതുമാകാം... നിമിഷങ്ങളും ദിവസങ്ങളും ഉന്മേഷദായകമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ആരെങ്കിലും ഒരു അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ടോ? ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആ അതിർവരമ്പിന്മേൽ ആരെങ്കിലും കുപ്പിച്ചില്ലോ മുള്ളുവേലിയോ പിടിപ്പിച്ചിട്ടുണ്ടോ? ഇല്ല.... അപ്പോൾ വളരെ ദുർലഭമായിട്ടെങ്കിലും ചിലർ ആ അതിർവരമ്പ് ലംഘിച്ച് മറുകണ്ടം ചാടിയെന്നു വരും. അതിർവരമ്പ് ഏതെന്നല്ലേ? ഇതുവരെ ഓരോന്ന് എഴുതിപ്പിടിപ്പിച്ചില്ലേ ദാമ്പത്യത്തെക്കുറിച്ച്! സംഗീതമയമായ ജീവിതത്തെക്കുറിച്ച്. അതു തന്നെ..!

ഒരു സന്ദർഭം കിട്ടിയാൽ ആരാ അതു വിട്ടു കളയുക.  സംഗീതമയമായ ചാറ്റിങ്ങിനിടയിൽ മനസ്സിനിണങ്ങിയ മറ്റൊരാളെ ഈ സൈബർലോകത്ത് കണ്ടുമുട്ടാനാണോ പ്രയാസം? ബന്ധങ്ങളുടെ അതിർവരമ്പിൽ കമ്പിവേലി ഇല്ലാത്തതുകൊണ്ട് പങ്കാളിയുമായുള്ള ചാറ്റിങ്ങ് പതുക്കെ പുതുതായി കിട്ടിയ വ്യക്തിയുമായിട്ടാകും... ചാറ്റിങ്ങ് പതിക്കെ ചീറ്റിങ്ങ് ആകും...  പിന്നെയോ?

"ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും" പിന്തിരിയാൻ പിന്നെ പുതിയ കമിതാക്കൾക്കാകില്ല. പഴയ വീടു പോരാ; പുതിയതാകട്ടെ  എന്നു തീർച്ചയാക്കിയ ദമ്പതികളിൽ ഒരാൾക്ക് പുതിയൊരു പങ്കാളി വേണമെന്നു തോന്നിയാൽ അവരെ കുറ്റം പറയാമോ?   രണ്ടു കാറ്, രണ്ടു വീട് എന്നൊക്കെയുള്ള കണക്ക് രണ്ടു പങ്കാളി, രണ്ടു ജീവിതം എന്നൊക്കെയാകുന്നത് തികച്ചും സ്വാഭാവികം. After all, ജീവിതം സുഖിക്കാനുള്ളതാണെന്നല്ലേ ജനം ധരിച്ചുവച്ചിരിക്കുന്നത്??

2015 സെപ്റ്റംബർ 23, ബുധനാഴ്‌ച

Make the home Cancer-free


While cancer has become a common place disease, most of its causes remain unknown. Most of us are not aware that few regular everyday materials present in most households are potential causes of cancer. Lets know about them, the health hazards they can cause, and be aware.

Check this list.

1. Shower curtains - shower curtains are made of toxic chemicals which get into not only the shower or the bath but also into the environment. It emits harmful chemicals which are called voc (volatile organic chemicals) and can prove to be very harmful for us.

2. Deodorants - deodorants and antiperspirants are known to have various ingredients which have cancerous properties. These sprays stay on our bodies for hours, until we wash them off. While on our bodies, they chemicals harm our skin and even through it.

3. Strong shampoos - many shampoos contain toxic chemicals though there is no scientific proof that they cause cancer. However, the array of chemicals used to make shampoos is definitely harmful for us and best, if avoided.

4. Room fresheners - air-fresheners, like deodorants have vcos which are toxic and extremely harmful for us. They aggravate asthma and even affect reproductive development. They have hazardous components which can be cancerous. It is advisable to use essential oils.

5. Scented candles - scented candles mostly have wicks made of lead. While they serve a good purpose, there is no point in using something which gives momentary relief but can prove hazardous in the long run.

6. Certain paints - permanent markers, acrylic paints, solvents, etc contain hazardous chemicals which have been associated with occurrences of cancer, allergies and oral damages.

7. Gardening chemicals - household pesticides, herbicides or fungicides that we often use in gardens can contain carcinogenic materials which are believed to cause lymphomas and breast cancer (in animal models).

8. Plastic food/beverage containers - plastic materials containing bpa, or bisphenol a are believed to dangerous for health. So when one is using plastic bottle or food container make sure it is bpa free.

9. Nonstick cookware - cooking utensils which are made with a nonstick coating (teflon) is suspected to be a carcinogen. The main chemical in nonstick coatings is perfluorooctanoic acid (pfoa) is known to cause cancer. Glass, cast iron, copper, and ceramic or pfoa free nonstick cookwares are safe

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എം ജി എസ്സും ആർ എസ് എസ്സും

മന്ത്രി മഹേഷ് ശർമ്മ എന്തൊക്കെ അബദ്ധങ്ങളാ പറയുന്നത്! പെണ്ണുങ്ങൾ രാത്രി പുറത്തിറങ്ങി നടക്കരുത്, അബ്ദുൾ കലാം മുസ്ലിമായിട്ടും രാജ്യസ്നേഹിയായിരുന്നു, ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ജല്പനങ്ങൾ.... കഷ്ടം! വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ. അദ്ദേഹം ഇങ്ങനെയൊക്കെ പറയാൻ ഈ ഞാനാണോ കാരണക്കാരൻ എന്നാണിപ്പോഴെന്റെ സംശയം.  ഞാൻ സ്ഥിരമായി സന്ദർശിക്കുന്ന കൈലാസ് ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് അദ്ദേഹം; ഞാൻ ജോലി ചെയ്യുന്ന നോയ്ഡയിലെ എം. എൽ. എ. ആയിരുന്നു അദ്ദേഹം; ഇപ്പോൾ അവിടത്തെ എം. പി. ആണദ്ദേഹം; ഇങ്ങനെ ഞാനുമായുള്ള ഈ ബന്ധങ്ങളാണോ അദ്ദേഹവും എന്നെപ്പോലെ വിവരക്കേടുകൾ വിളിച്ചു പറയുന്നതിന്റെ കാരണം?  അതെന്തായാലും പുരോഗമനവാദികൾക്കും മതേതരന്മാർക്കും പറയാൻ ഒരു വിഷയമുണ്ട്. "അദ്ദേഹം ഇങ്ങനെയൊക്കെ പറയും; അദ്ദേഹം ബി.ജെ.പി. ആണ്; ആർ. എസ്. എസ്. ആണ്; ഇത്തരം വർഗ്ഗീയഫാസിസ്റ്റുകൾക്ക് എന്താ പറഞ്ഞു കൂടാത്തത്?" എന്ന്.

മന്ത്രി ഇത്രയൊക്കെ പറഞ്ഞെങ്കിൽ ഡോ. സുബ്രഹ്മണ്യസ്വാമി ഒരു പടി കൂടി കടന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അമിതമായി മദിച്ചുല്ലസിക്കരുതെന്നും രാത്രിയിലുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും സ്ത്രീകൾ രാത്രി പുറത്തു പോകരുതെന്ന മന്ത്രി മഹേഷ് ശർമ്മയുടെ അഭിപ്രായത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും മറ്റുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ശിവ ശിവ; നമ്മുടെ നാട് എവിടെ എത്തുമോ ആവോ? സംശയിക്കേണ്ട; അദ്ദേഹവും സാക്ഷാൽ സംഘി തന്നെ.  ഇതൊക്കെ കേട്ട് പുരോഗമനവാദികളും മതേതരന്മാരും ഒക്കെ എങ്ങനെ ഉറങ്ങുമോ ആവോ?

മന്ത്രിയെപ്പോലെ തന്നെ ഉത്തരവാദിത്തമില്ലാതെയാണ്, ഡോ. എം.ജി.എസ്സിന്റെ ഒരു പ്രസ്താവന കണ്ടപ്പോൾ ഞാനോരോന്നിവിടെ കുത്തിക്കുറിച്ചിട്ടത്.  "ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന കണ്ടപ്പോൾ എന്തെല്ലാം ഹീനമായ ചിന്തകളാണെന്നോ എന്റെ മനസ്സിലൂടെ കടന്നുപോയത്?  ഭാര്യാഭർത്താക്കന്മാർക്ക് ഒരിക്കലും ഐക്യത്തോടെ ജീവിക്കാനാവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്. ഇന്ത്യൻ ദമ്പതികൾ പരസ്പരം സ്നേഹിക്കാത്തവരാണെന്നും ഞാൻ തെറ്റിദ്ധരിച്ചു.  ഈ പ്രസ്താവനയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ തന്നെ ജീവിതമായിരിക്കുമെന്നും കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞാൽ വിവാഹമോചനം ചെയ്യണമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നതെന്നും ഞാൻ കരുതി.  ദാമ്പത്യത്തിൽ പാശ്ചാത്യരെ അനുകരിക്കാനാണ് അദ്ദേഹം ഉദ്ബോധനം നടത്തുന്നതെന്നും ഞാൻ മനസ്സിലാക്കി. ഇമ്മാതിരി മൂഢമായ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപൊയെങ്കിൽ ബുദ്ധി എന്ന ഒരു സാധനം എന്റെ തലയ്ക്കകത്ത് ഇല്ല എന്നേ ആരും കരുതൂ. മഹാനായ ഒരു വ്യക്തി മഹത്തായ ഒരു കാര്യത്തെക്കുറിച്ച് മഹനീയമായ ചില പ്രസ്താവനകൾ നടത്തുമ്പോൾ അത് മനസ്സിലാകാത്തവനെ എന്തു വിളിക്കണം? (ബുദ്ധിയും വിവേകവും ഇല്ലാത്തവനെ ആളിന്റെ രൂപമുള്ളിടത്തോളം കാലം ആൾരൂപൻ എന്നല്ലേ വിളിക്കാനാകൂ?)

ഭാരതീയചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള, നമ്മുടെ മഹനീയമായ പൈതൃകത്തെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം അതെല്ലാം മറന്ന് പാശ്ത്യരെ അനുകരിക്കാൻ നമ്മളെ ഉപദേശിക്കും എന്ന് കരുതുന്നത് അദ്ദേഹത്തോട് മാത്രമല്ല നമ്മുടെ പൂർവ്വീകരോടും ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.  അത്തരത്തിലുള്ള തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. വെറുതെയല്ല എന്റെ ബുദ്ധി വെറും റ്റ്യൂബ്‌ലൈറ്റാണെന്ന് ആളുകൾ പറയുന്നത്. എന്നാലും കുറേ കഴിഞ്ഞെങ്കിലും എനിയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ എന്നതാണ് എന്റെ ഒരു സമാധാനം.

അദേഹം നടത്തിയ പ്രസ്താവനയുടെ പൊരുൾ പതുക്കെ എനിയ്ക്ക് മനസ്സിലാകാൻ തുടങ്ങി. മഹത്തും അപൂർവ്വവും ആയ പൈതൃകവും ലോകത്തിന് അനുകരണീയമായ സംസ്കാരവും നമുക്ക് സമ്മാനിച്ച നമ്മുടെ പൂർവ്വീകരുടെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിക്കാനാണ് അദ്ദേഹം ഉദ്ബോധനം ചെയ്തതെന്ന് എനിയ്ക്ക് അങ്ങനെ മനസ്സിലായി. നമ്മുടെ പൂർവ്വീകർ പാലിച്ചിരുന്ന ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം എന്ന് എനിയ്ക്ക് വ്യക്തമായി. വിവാഹത്തിനും ഗൃഹസ്ഥാശ്രമത്തിനും പിന്നീടുള്ള വാനപ്രസ്ഥം, സന്യാസം എന്നീ രണ്ട് ജീവിതാവസ്ഥകൾ ഓരോ ഭാരതീയനും പാലിക്കേണ്ടതാണെന്ന് അദ്ദേഹം ഉധ്ബോധിപ്പിക്കുകയായിരുന്നുവെന്ന് എനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങനെ 4 ആശ്രമങ്ങളിൽ ജീവിക്കുമ്പോൾ ഒരിക്കലും അത്മാർത്ഥതയില്ലാത്ത ആജീവനാന്ത ദാമ്പത്യം ഉണ്ടാവില്ല. ദമ്പതികൾ തമ്മിൽ എന്തെങ്കിലും അകൽച്ച ഉണ്ടാകുന്നതിനു മുമ്പേ വാനപ്രസ്ഥത്തിനിറങ്ങുന്നത് വിജയകരമായ ദാമ്പത്യത്തിന്റെ മാത്രം ലക്ഷണമല്ല; ഇനിയങ്ങോട്ട് അഭിപ്രായവ്യത്യാസം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ്. എങ്ങനെ?

 അറിയില്ലേ? തീർത്ഥയാത്രയിൽ കൂടി ആത്മസാക്ഷാത്ക്കാരം കൈ വരുന്ന അവസ്ഥയത്രെ വാനപ്രസ്ഥം. മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണമെന്നാണ് വിക്കിപ്പീഡീയ പറയുന്നത്. (ഇപ്പോൾ എല്ലാവരും സംശയം വരുമ്പോൾ സമീപിക്കുന്നത് വിക്കിയെ ആണല്ലോ!) അതു തന്നെയാണ് ഡോ. എം. ജി. എസ്സും ഉദ്ദേശിച്ചതും പ്രഖ്യാപിച്ചതും. വാനപ്രസ്ഥം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം എന്നാണ് വിക്കി പറയുന്നത്. സന്തോഷപൂർവ്വം, ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാമത്രെ. സ്വയം അറിഞ്ഞിട്ടല്ലെങ്കിലും, 50 കഴിഞ്ഞപ്പോൾ ഞാൻ ചെയ്തത് ഇന്ദ്രപ്രസ്ഥത്തിൽ പോയി ജീവിക്കുക എന്നതായിരുന്നു. ഭാര്യയെയും കൂടെ കൂട്ടിയിരുന്നു. അതുകൊണ്ട് വാനപ്രസ്ഥത്തിൽ ചെയ്യേണ്ടതിന്റെ ഒരു 50% ഞാൻ ചെയ്തു എന്ന് എനിയ്ക്ക് സമാധാനിക്കാം. (വാനപ്രസ്ഥത്തിന്റെ 50% ഇന്ദ്രപ്രസ്ഥത്തിലുണ്ടല്ലോ!) എം. ജി. എസ്സിന്റെ പ്രസ്താവനയിൽ ഭാര്യയെ കൂടെ കൂട്ടണമെന്ന് നിർബ്ബന്ധിക്കുന്നിന്നില്ല എന്നു വേണം അനുമാനിക്കാൻ. വാനപ്രസ്ഥകാലത്ത് സാമൂഹിക, ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം എന്നാണ്  വിവക്ഷിക്കപ്പെടുന്നത്. അമ്പലങ്ങളിൽ കയറി ഇറങ്ങുകയും ഒന്നും രണ്ടും രൂപ ധർമ്മം കൊടുക്കുകയും വേണമെന്നായിരിക്കും ഇതിൽ നിന്നു വിവക്ഷിക്കുന്നത്. അതെപ്പോഴും ഒറ്റയ്ക്കാണ് നല്ലത്.

സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കുവാനായാൽ ഗൃഹഭരണം അവരെ ഏല്പിക്കണം എന്നും വിക്കി ഉപദേശിക്കുന്നുണ്ട്. അതിക്കാലത്ത് നടക്കുന്ന കാര്യമാണോ? സ്വന്തം കാലിൽ നിൽക്കാനായാൽ മക്കൾ ഐ ടി കമ്പനിയിൽ ജോലി കിട്ടി മഹാനഗരത്തിലേക്ക് ചേക്കേറും; പിന്നെ അവിടെ നിന്ന് യൂ. എസ്സിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യത്തേക്കോ പോകും. പിന്നെ എങ്ങനെയാ ഗൃഹഭരണം അവരെ ഏല്പിക്കുക? വിക്കിക്കെന്താ പറഞ്ഞു കൂടാത്തത്? എന്തായാലും എം. ജി. എസ് അതിനെക്കുറിച്ചൊന്നും പറയുന്നില്ല; സമാധാനം.

"ഒരിയ്ക്കലും ഒരു സ്ത്രീക്കും പുരുഷനും ആജീവനാന്തം ആത്മാർത്ഥതയോടെ ഒരുമിച്ചു കഴിയാനാവില്ല" എന്ന ഡോ. എം.ജി.എസ്സിന്റെ പ്രസ്താവന  ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചല്ല. മുഴുവൻ ഭാരതീയരേയും ഉദ്ദേശിച്ചാണ്. അതിൽ ബൗദ്ധന്മാരും ജൈനന്മാരും മാത്രമല്ല മുസ്ലീങ്ങളും ക്രിസ്ത്യാനികളും വരെ ഉൾപ്പെടും. അപ്പോൾ ഈ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം വാനപ്രസ്ഥവും സന്യാസവും സ്വീകരിക്കണമെന്നാണോ അദ്ദേഹം വിവക്ഷിക്കുന്നത്? അതെങ്ങനെ സാധിക്കും? ഈ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അനുഷ്ഠിക്കേണ്ടത് ബൈബിളും ഖുറാനും അല്ലേ? അപ്പോൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വാനപ്രസ്ഥവും സന്യാസവും അനുഷ്ഠിക്കണമെന്ന് പറയുന്നത് ഒരർത്ഥത്തിൽ പറഞ്ഞാൽ മന്ത്രി മഹേഷ് ശർമ പറഞ്ഞതു തന്നെയല്ലേ? (ബൈബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിനോട് ചേരുന്നതല്ല.) കഷ്ടം!

ഈശ്വരാ, ഡോ. എം. ജി. എസ് പറഞ്ഞത്  പുരോഗമനവാദികളും മതേതരന്മാരും കേൾക്കാതെ പോകണമേ; അല്ലെങ്കിൽ അദ്ദേഹവും അകമേ ഒരു ആർ. എസ്. എസ്. കാരനാണെന്നും സംഘിയാണെന്നും വർഗ്ഗീയഫാസിസ്റ്റാണെന്നുമൊക്കെ അവർ പറയാൻ തുടങ്ങും. അങ്ങനെയൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.  അതെന്തായാലും, നേതാക്കളുടെ ഈ പ്രസ്താവനകളൊക്കെ വായിക്കുമ്പോൾ ഞാനും ഒരു സംഘിയല്ലേ എന്ന് അറിയാതെ തോന്നിപ്പോകുന്നു. (എന്തു ചെയ്യാം?)