2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

ചാല ഗാസ് ടാങ്കർ ദുരന്തം

പണ്ട് ഒരു തീവണ്ടി അപകടം ഉണ്ടായപ്പോൾ പാവം ലാൽ ബഹാദൂർ ശാസ്ത്രി റെയിൽവേ മന്ത്രിസ്ഥാനം രാജി വച്ചതായി കേട്ടിട്ടുണ്ട്. അത് പണ്ട്! അന്ന് അദ്ദേഹത്തിന്റെ തലയിൽ ഒരു ഗാന്ധിത്തൊപ്പി ഉണ്ടായിരുന്നു. അപകടത്തിന് ഉത്തരവാദി അദ്ദേഹമായതു കൊണ്ടായിരുന്നില്ല അദ്ദേഹം രാജി വച്ചത്. സംഭവത്തിന്റെ ധാർമ്മികതയായിരുന്നു അദ്ദേഹത്തിന് പ്രധാനം.

ഇന്ന് കണ്ണൂരിലെ ചാലയിൽ ഒരു വൻദുരന്തം ആണ് ഇന്ത്യൻ ഓയൽ കോർപ്പറേഷൻ വിതച്ചത്. നിരപരാധികളും സാധാരണക്കാരിൽ സാധാരണക്കാരുമായ ഒരു ഡസനിലധികം ആളുകളാണ് അതിൽ വെന്തു നരകിച്ച് മരിച്ചത്. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും പുരുഷന്മാരും സ്ത്രീകളും എല്ലാം ഈ ഹതഭാഗ്യരിൽ പെടുന്നു. ഇനിയും ആളുകൾ ആസ്പത്രിയിലുണ്ട്. അവരുടെ ഭാവി എന്തെന്ന് സംഭവത്തിന് മൂകസാക്ഷിയായ സാക്ഷാൽ ചാല ഭഗവതിയ്ക്കു പോലും അറിയില്ല. ഇത്രയും വലിയൊരു ദുരന്തമുണ്ടായിട്ട് ഇവിടെ ഈ ഇന്ത്യാമഹാരാജ്യത്തിൽ എവിടെയെങ്കിലും ഒരാൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചതായി കണ്ടില്ല,ങാ.. പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ ഗാന്ധിയെ ഓർമ്മിപ്പിക്കുന്നത് പോക്കറ്റിൽ കിടക്കുന്ന ഗാന്ധിയുടെ ചിത്രമുള്ള വലിയ നോട്ടുകളാണല്ലോ. മാത്രമല്ല ഉത്തരവാദിത്തം അടിച്ചേൽപ്പിക്കാൻ ഒരു ലോറി ഡ്രൈവറുള്ളപ്പോൾ നാമൊക്കെ ഈ രാജിയെ കുറിച്ച് എന്തിന് ചിന്തിക്കണം?

തീരദേശപോലീസില്‍ എ.എസ്.ഐ. ആയ ചാല രേവതി നിവാസില്‍ രാജന്റെയും ഇന്ദുലേഖയുടെയും ഏക മകളായ 19കാരി നേഹാരാജും അഗ്നിക്കിരയായി മരണത്തിന് കീഴടങ്ങി. എന്താണ് ആ കുട്ടി ചെയ്ത തെറ്റ്? സംഭവം നടക്കുമ്പോൾ സ്വന്തം വീട്ടിൽ ഇരുന്നു എന്നതോ? നേഹയുടെ അച്ഛനും ഇന്നു മരിച്ചു. അത് ഏതായാലും ഒരു കണക്കിന് നന്നായി. തന്റെ ഏകമകൾ മരിച്ച ദു:ഖം പാവം രാജൻ അറിയേണ്ടല്ലോ. ഇന്ദുലേഖയുടെ കാര്യമേ ഇനി അറിയാനുള്ളു. ചാല ഭഗവതി അവരെ കാക്കട്ടെ എന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. അങ്ങനെയാണെങ്കിൽ ചാല ഭഗവതിക്ക് തന്റെ മുറ്റത്ത് ജനിച്ച് ജീവിച്ച ഈ പാവങ്ങളെ ആ അഗ്നിനാളങ്ങളിൽ നിന്നു തന്നെ രക്ഷിക്കാമായിരുന്നില്ലേ?

മനുഷ്യരുടെ കാര്യമേ ഞാൻ പത്രത്തിലും ടീവിയിലും ഒക്കെ കണ്ടുള്ളു. എന്തെല്ലാം ജീവജാലങ്ങൾ ഈ ഘോരാഗ്നിയിൽ എരിഞ്ഞടങ്ങിയിരിക്കണം? ആർക്കറിയാം? 

ദുരന്തത്തിനിരയായവരെ മുഖ്യമന്ത്രി സമാധാനിപ്പിച്ചുവത്രെ. അതേതായാലും കൊള്ളാം. എന്തു പറഞ്ഞാണ് അദ്ദേഹം അവരെ സമാധാനിപ്പിച്ചത് എന്നേ എനിക്കറിയാതെ ഉള്ളു. രാഷ്ട്രീയക്കാരല്ലേ, അതെല്ലാം അവർക്ക് ബുദ്ധിമുട്ടുള്ളതായിരിക്കില്ല.

ഐ. ഓ. സിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. "കൂട്ടക്കൊല" ചെയ്ത കുറ്റത്തിന് കേസെടുക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു ഞാൻ ഊഹിക്കുന്നു. വെറുമൊരു കൊലയല്ലല്ലോ അവിടെ നടന്നത്.

ഒന്നാലോചിച്ചാൽ മുംബെയിൽ അജ്മൽ കസബും കൂട്ടരും നടത്തിയ കൂട്ടക്കൊലയിൽ നിന്ന് ഈ കൂട്ടക്കൊലക്ക് എന്തു വ്യത്യാസമാണുള്ളത്? കസബ് ഇന്ത്യയ്ക്കെതിരായാണ് കൂട്ടക്കൊല നടത്തിയതെങ്കിൽ ഐഓസിക്കാർ ചാല എന്ന ഒരു ഇന്ത്യൻ ഗ്രാമത്തിനെതിരായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. അപ്പോൾ വിചാരണയിലും ശിക്ഷയിലും ഒന്നും വലിയ വ്യത്യാസതിന്റെ ആവശ്യമില്ല. ഈ കൂട്ടക്കൊലയ്ക്ക് പിന്നിലുള്ളവരെയും അതേ തരത്തിൽ കണക്കാക്കി വിചാരണ ചെയ്യുകയാണ് വേണ്ടത്. എന്നാലേ ഭാവിയിൽ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളു.

കഷ്ടകാലത്തിൽ മുങ്ങി നിൽക്കുന്ന പിണറായി ഇപ്പോൾ പറഞ്ഞത് തികച്ചും ഉചിതമായി. പിണറായി പറഞ്ഞതാണ് കാര്യം. അതെ, ഈ ദുരന്തം ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കുക തന്നെ വേണം. തക്കതായ ദുരന്തനിവാരണവും വേണം. അതിന് സർദാർജി ഈ കാര്യം അറിഞ്ഞിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. കൽക്കരിയുടെ കരി കഴുകി കളയാനല്ലേ അദ്ദേഹം ഇപ്പോൾ സമയം കാണുന്നത്? ഇതെല്ലാം ടിയാനെ അറിയിക്കാണ്ട നമ്മുടെ പ്രതിനിധികൾക്കും കാണുമല്ലോ വേറേ മുൻഗണനകൾ?

 ദുരന്തം നടന്നപ്പോൾ ചാല ഭഗവതി ഉറക്കം തുടങ്ങിയിരുന്നുവോ ആവോ? ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നേരേ പാഞ്ഞടുത്ത ഒരഗ്നിഗോളം പെട്ടെന്ന് ദിശ മാറി അടുത്ത വീട്ടിലേക്ക് പോകുകയാണുണ്ടയതെന്നാണ് എന്റെ ബന്ധു പറഞ്ഞത്. അത് ശരിയാണോ എന്തോ? എങ്കിൽ അങ്ങനെയായിരിക്കും ഈ അമ്പലം വലിയൊരു തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എങ്കിൽ പിന്നെ ആ അഗ്നിഗോളങ്ങളെ ചാല അമ്പലക്കുളത്തിലേക്ക് തിരിച്ചു വിടാൻ ഭഗവതിക്കെന്തേ കഴിയാഞ്ഞത്? കുളം നിറയെ അഗ്നിഗോളങ്ങളെ ഏറ്റുവാങ്ങി വിഴുങ്ങാൻ മാത്രം വെള്ളം ഈ മഴക്കാലം സംഭാവന ചെയ്തിരുന്നില്ലേ?

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകങ്ങളോ വൈരനിര്യാതനങ്ങളോ ഒന്നും ഒട്ടുമേ ഏശാത്ത സ്ഥലമായിരുന്നു ചാല. സമാധാനപ്രിയരായ ജനങ്ങൾ. കല്യാണം കഴിക്കുന്നെങ്കിൽ കണ്ണൂരിൽ നിന്നു വേണമെന്ന് പണ്ട് മാധവിക്കുട്ടി പറഞ്ഞതോർക്കുന്നു. അത് ശരിയാണെന്ന് ചാലയിൽ നിന്ന് കല്യാണം കഴിച്ച ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ചാലയിലാണ് ഇന്നീ ദുരന്തം നടന്നിരിക്കുന്നത്. പെരുമൺ ദുരന്തം പോലെ ചാല ദുരന്തം ദശാബ്ദങ്ങൾ ഓർക്കപ്പെടും.

മലയാളികൾ എപ്പോഴും ഒരു പടി മുന്നിലാണ് എന്ന് പറയാറുള്ളത് ഇവിടേയും തെറ്റിയില്ല. ദാരുണമെങ്കിലും ചാല ദുരന്തത്തിലൂടെ മലയാളികൾ ലോകത്തിന് ടൂറിസം രംഗത്ത് 'ദുരന്ത ടൂറിസം' എന്ന പുതിയൊരു പാത കൂടി കാട്ടിക്കൊടുത്തു എന്നതു തന്നെ കാര്യം. ഇതു വരെ എജ്യുക്കേഷൻ ടൂർ, പിൽഗ്രിം ടൂർ, മെഡിക്കൽ ടൂർ എന്നൊക്കെ മാത്രമല്ലേ കേട്ടിരുന്നുള്ളു. ദുരന്തം കാണാനും അത് വീഡിയോയിൽ പകർത്താനും ചാല സന്ദർശിച്ചവർ നിരവധിയെന്നല്ലേ പത്ര റിപ്പോർട്ടുകൾ കാണിക്കുന്നത്? ജനങ്ങൾ മാത്രമല്ല ഗവണ്മെന്റും ഇക്കാര്യത്തിൽ മോശമല്ല. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം പറയുമ്പോൾ തിരുവനന്തപുരത്ത് ഗവണ്മെന്റ് ചെലവിൽ ഓണാഘോഷവും ഘോഷയാത്രയും പൊടി പൊടിക്കുകയായിരുന്നില്ലേ?

തീ വിഴുങ്ങിയ ചാല മനസ്സിൽ നിന്നു പോകുന്നില്ല. എന്തു ചെയ്യാം? ടാങ്കർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ഒരു പിടി കണ്ണിർപ്പൂക്കൾ അർപ്പിക്കാനല്ലാതെ എനിയ്ക്കൊന്നുമാവുന്നില്ല.



2012, ജൂൺ 1, വെള്ളിയാഴ്‌ച

ആശ്രയം

മനുജൻ അത്താണി നിർമ്മിച്ചു, വഴിയിൽ ചുമടു താങ്ങുവാൻ
നടവഴി പെരുതാം റോഡായി, കാലചക്രം കറങ്ങവേ;
അത്താണിയ്ക്കന്ത്യമായ് പിന്നെ, ഇന്നില്ലാ അത്താണിയെങ്ങുമേ
മനുജനും ചുമടും പക്ഷേ ഇല്ലാതായില്ല വാസ്തവം.

മനുജൻ മക്കളെ സൃഷ്ടിച്ചു, വലുതായാൽ ആശ്രയിക്കുവാൻ
മക്കൾ അകലേക്ക് ചേക്കേറി, ലോകം പുരോഗമിക്കവേ;
ബന്ധങ്ങൾക്കന്ത്യമായ് പിന്നെ, ഇന്നില്ലാ ബന്ധങ്ങളെങ്ങുമേ
മനുജനും മക്കളും പക്ഷേ, ഇല്ലാതായില്ല വാസ്തവം.

മനുജൻ ദൈവത്തെ സൃഷ്ടിച്ചു, ജീവനൊരത്താണിയാകുവാൻ
ദൈവം ദൈവങ്ങളായ് പിന്നെ, ലോകം മുന്നോട്ടു പോകവേ;
മതസ്പർദ്ധകൾ വർദ്ധിക്കേ ഇല്ലാതായ് ദൈവങ്ങളെങ്ങുമേ
മനുജനും ജീവനും പക്ഷേ നിലനിന്നീടുന്നു സന്തതം.

മതവും സ്പർദ്ധയും പിന്നെ വിദ്വേഷം സർവവ്യാപിയായ്
ഉൾത്താപം താങ്ങാനാകാതെ, ഭൂമി പോലും വരണ്ടു പോയ്.
ഇന്നില്ലാ അത്താണിയെൻ ചാരേ, മക്കളും ദൈവവും തഥാ
അതിനാൽ ഞാനിന്നറിയുന്നു ഞാൻ താൻ എന്റെ ആശ്രയം.

2012, മേയ് 1, ചൊവ്വാഴ്ച

ശിക്ഷ

പ്രാചീനസമൂഹത്തി ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്കാലം ചെന്നതോടെ കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു എന്നും കണ്ണിന് കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ് എന്നും വിക്കിപ്പീഡിയ തുടർന്ന് പറയുന്നു.


രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേൽനോട്ടത്തിൽ വ്യക്തിക ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണ് നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കാണെന്നു വന്നത്ശിക്ഷ സമൂഹത്തിന്റെ ഭാഗമായതു കൊണ്ടായിരിക്കാം കുറ്റങ്ങളും സമൂഹത്തി കൂടിക്കൂടി വന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാ ഇപ്പോ ജനസംഖ്യയേക്കാ കൂടുത ശിക്ഷാർഹമായ കുറ്റങ്ങളായിരിക്കും നാട്ടിലെന്നാണ് ന്റെ വിശ്വാസം.


എന്തെല്ലാം തരം കുറ്റങ്ങളും ശിക്ഷകളുമാണ് ഓരോ ദിവസവും പത്രത്തി വരുന്നത്! വെടി വെച്ചു കൊന്നാ ഒരു കോടി രൂപ വാങ്ങി വെറുതെ വിടുന്ന ശിക്ഷയും ഞാ ഈയിടെ ണ്ടു. ശിവ, ശിവ!!!!


ശ്രദ്ധിച്ചു നോക്കിയാ മനസ്സിലാകുന്ന ഒരു കാര്യം കള്ളന്മാരും കൊലപാതകികളും മാത്രമല്ല ശിക്ഷിക്കപ്പെടുന്നത് എന്നാണ്. ഒരു പക്ഷേ ഇവരൊക്കെ രക്ഷപ്പെടുന്നും ണ്ടാകാം. ആയിരം നിരപരാധിക ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധിയെ ശിക്ഷിക്കാനിടവരരുത് എന്നല്ലേ തല്പരകക്ഷികളുടെ കാഴ്ചപ്പാട്?

കള്ളന്മാരും കൊള്ളക്കാരുമൊക്കെ ശിക്ഷിക്കപ്പെടുന്നത് ഒരു വാർത്തയല്ല. പക്ഷേ പിഞ്ചു കുഞ്ഞുങ്ങ മുത അശരണരായ വൃദ്ധജനങ്ങ വരെ പ്രബുദ്ധമെന്നു പറയുന്ന ദക്ഷിണേന്ത്യയി ശിക്ഷിക്കപ്പെടുന്നതു കാണുമ്പോ രോഷം മാത്രമല്ല പേടിയും എന്നെ ഗ്രസിക്കുന്നുണ്ട്. "ഇന്നു ഞാ, നാളെ നീ" എന്നാണല്ലോ പ്രണാമം. നിരപരാധിയായിട്ടും ശിക്ഷിക്കപ്പെടുന്ന ഓരോരുത്തനും "നാളെ ഇത് നിനക്കും വരും" എന്ന് നമ്മെ നോക്കി പറയുന്നുണ്ടാകും. പെണ്ണായി പിറന്നതിനു പിതാവിന്റെ വക ശിക്ഷ കിട്ടിയ കാര്യം ഞാനീയിടെ വായിച്ചു. (അച്ഛ അടിച്ച് തല പൊട്ടിച്ചതു കാരണം മൂന്നുമാസം മാത്രം പ്രായമുള്ള അഫ്രീ മരിച്ച വാർത്ത ഈയിടെ ബാംഗ്ലൂരി നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ? കഷ്ടം!) ഫീസടച്ചില്ല എന്ന് പറഞ്ഞ് 9 വയസ്സുകാരനെ മുറിയിലടച്ച് ശിക്ഷിച്ചതും ഞാ വായിച്ചിരുന്നു. സ്ത്രീധനം കൊടുക്കാത്തതിന് എത്രയെത്ര പെൺകുട്ടികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുഇതെല്ലാം സമൂഹം നടപ്പാക്കുന്ന ശിക്ഷൾക്കു പുറമേയാണ്. കിളിരൂ പോലെയുള്ള കേസുകളി രാഷ്ട്രീയം ൾപ്പെടെ ആരെല്ലാം എന്തെല്ലാം തരത്തി ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടും യഥാർത്ഥ കുറ്റവാളിക ശിക്ഷിക്കപ്പെട്ടോ എന്തോ?


കുറച്ചുകാലമായി ഞാ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അത് മന്ത്രിയും ശിക്ഷിക്കപ്പെടാം എന്നാണ്‌.  ബാലകൃഷണപ്പിള്ള പൂജപ്പുരയിലല്ലേ കിടന്നത്? മുമ്പൊരു ചീഫ് സെക്രട്ടറിയേയും ശിക്ഷിച്ചിരുന്നുഇതിലൊന്ന് രാഷ്ട്രീയക്കാരനാണെങ്കി മറ്റേയാ ഉദ്യോഗസ്ഥവൃന്ദത്തി പെടുന്നു. നമ്മുടെ സാക്ഷാ കാഞ്ചികാമകോടിസ്വാമികളും കുറച്ച് കാലം ജയിലി കിടന്നു എന്നാണ് ന്റെ ർമ്മ. അദ്ദേഹം അസ്സ സ്വാമിയാണെങ്കി തോക്ക് സ്വാമി, സന്തോഷ് മാധവ എന്നീ ആസാമിമാരും ജയിലി കിടന്നു. ൺപെൺ വ്യത്യാസമില്ലതെയും ശിക്ഷ നടപ്പാക്കപ്പെടുന്നു. എന്തിന്, മഹാനീതിമാനായ കെജീബി വരെ ശിക്ഷിക്കപ്പെടാനുള്ള വക വളരെ സജീവമായിരുന്നില്ലേ? ശിക്ഷയി നിന്ന് ർക്കും മോചനമില്ലെന്ന് സാരം!!!!


ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോ നാളെ ഞാനും ഒരു പക്ഷേ ശിക്ഷിക്കപ്പെട്ടേക്കാമെന്ന ഒരു  ൾഭയം എന്നി ണ്ടായെങ്കി അതിലെന്നെ ആരും കുറ്റം പറയുകയില്ല. ജയിലി കിടക്കുന്ന കാര്യമാലോചിച്ചപ്പോ ഞാ ശരിക്കും ഞെട്ടി. ജട്ടിയുമിട്ട് കൊതുകായ കൊതുകിന്റെയെല്ലാം കടിയും സഹിച്ചുള്ള ദിനങ്ങളുടെ ചിന്ത ന്റെ ഉറക്കം കെടുത്തി. അഥവാ ഉറങ്ങിയാലോ, ജയിലിലേക്ക് പോകുന്നതായി സ്വപ്നം കാണുകയും ചെയ്തു. നിലത്തു കിടക്കുമ്പോ പാറ്റയും കൂറയും ചെവിയി കയറിപ്പോകുന്നതും മറ്റും എന്നെ അലോസരപ്പെടുത്തി. രാത്രിയി എലി വന്ന് ചെവിയും മൂക്കും കടിച്ചാലോ എന്ന് ഞാ ഭയപ്പെട്ടു. അങ്ങനെ എലിപ്പനിയും പാറ്റപ്പനിയും വന്നാലോ എന്ന ആധി എന്നി വളർന്നു. കട്ടിലും ഏസിയും ഒക്കെയായി ഒരു സുഖവാസത്തിന് പറ്റിയ രാഷ്ട്രീയ ബന്ധുബലം എനിക്ക് ഇല്ലല്ലോ എന്നും ഞാ ഇറ്റലിക്കാരനല്ലല്ലോ എന്നുമൊക്കെ ഞാ ചിന്തിച്ചു. ഞാ തപസ്സ് ചെയ്യുന്ന മുനിയൊന്നുമല്ലല്ലോ? ജോലി ചെയ്യുമ്പോ എവിടെയെങ്കിലും എന്തെങ്കിലും കുറ്റം സംഭവിച്ചേക്കാമെന്നും അതെന്നെ ജയിലിലെത്തിച്ചേക്കാമെന്നും ഞാ ഭയന്നു. കോടതിക്കെതിരേ എന്തോ പറഞ്ഞതിനല്ലേ ഒരു നേതാവ് അകത്ത് കിടന്നത്? എല്ലില്ലാത്ത നാവാണ്, എന്തെങ്കിലും ഞാനും പറഞ്ഞുപോയിക്കൂടായ്കയില്ല. ഇനിയും കേരളത്തി നിന്നാ അതത്ര പന്തിയല്ലെന്ന് ണ്ട ഞാ ഇവിടെ നിന്ന് രക്ഷപ്പെടാ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞാ കേരളത്തി നിന്ന് മുങ്ങിയതും ഉത്തരപ്രദേശത്ത് പൊങ്ങിയതും. ഒന്നുമില്ലെങ്കിലും ഋഷിമാരും താപസന്മാരുമൊക്കെയുള്ള, ഭാരതത്തിന്റെ ഹൃദയഭൂമിയല്ലേ ഇത് എന്ന് ഞാ ആശ്വസിച്ചു.


ഉത്തരപ്രദേശത്തിന്റെ നിരത്തുകളിലൂടെ നടക്കുമ്പോ ഞാ അവിടെയൊക്കെ ധാരാളം ആളുകളെ ണ്ടു. അന്വേഷിച്ചപ്പോ ഇന്ത്യയി ഏറ്റവും കൂടുത ജനസംഖ്യയുള്ള പ്രദേശമാണിതെന്ന വിവരവും എനിയ്ക്ക് കിട്ടി. ശിക്ഷയില്ലാത്തതു കൊണ്ടു ജനങ്ങളെല്ലാം സ്വതന്ത്രരായിരിക്കുമെന്നും സ്വതന്ത്രരായ ജനങ്ങ വീടുകളി സകുടുംബം താമസിക്കുന്നതുകൊണ്ടാകും ജനസംഖ്യാ ർദ്ധനവെന്നും ഞാ ഊഹിച്ചു. അപ്പോ കേരളത്തി ജനങ്ങ കുറയാനുള്ള കാരണം എനിയ്ക്ക് മനസ്സിലായി. കേരളത്തിലെ ആളുക ഓരോ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലി കിടക്കുമ്പോ എങ്ങനെ ജനസംഖ്യ ർദ്ധിക്കും? അല്ലെങ്കി ഇനി ഇപ്പോ കുറ്റവാളികളായ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് ജയിലി ഒരേ മുറിയി ശിക്ഷ അനുഭവിക്കാനുള്ള അവസരം ൽകേണ്ടി വരുമെന്ന് ഞാനൂഹിച്ചു. പക്ഷേ അതു നടക്കുമോ? എനിയ്ക്കുറപ്പില്ല. ജയിലി കിടക്കുന്നവർക്ക് അത് സ്വീകാര്യമായിരിക്കുമെങ്കിലും ജയിലിനു പുറത്തുള്ള അവരുടെ ജീവിതപങ്കാളി അത് സമ്മതിച്ചു കൊടുക്കാനിടയില്ല.
നിരത്തുകളിലൂടെ നടക്കുമ്പോ എനിയ്ക്ക് അതിയായ ചൂടനുഭവപ്പെട്ടു.  കത്തുന്ന സൂര്യന്റെ പൊള്ളുന്ന കിരണങ്ങ ന്റെ ശരീരത്തി പതിക്കുമ്പോ ചാട്ടവാറടി കൊള്ളുന്ന പോലെ ണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ് ഉത്തരേന്ത്യയിലേക്ക് ചേക്കേറിയ എന്നോട് ദൈവത്തിന്കടുത്ത വിദ്വേഷം കാണുമെന്നറിയാവുന്ന ഞാ ചാട്ടവാറടി അത്ര കാര്യമാക്കിയില്ല. മനുഷ്യനായാലും ദൈവമായാലും എളുപ്പമുള്ളതാണല്ലോ ചെയ്യുക. എന്തിന്ബുദ്ധിമുട്ടുള്ള പണിയൊക്കെ ചെയ്യണം? അടിക്കാനെളുപ്പമാണ്‌. അടിയ്ക്കട്ടെ.

നടക്കുമ്പൊ ഒരു പറമ്പി കുറേ ചെറിയ കുട്ടിക നിരനിരയായി നിക്കുന്നത് ണ്ടു. ൺകുട്ടികളും പെൺകുട്ടികളും അതിലുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ ഇങ്ങനെ വെയിലു കൊള്ളിക്കുന്നതൊരു തരം ശിക്ഷയല്ലേ എന്നു ചിന്തിച്ചുകൊണ്ട്  ഞാനാ സ്ഥലത്തേക്ക് നോക്കി. അപ്പോ അതിനടുത്ത കെട്ടിത്തിപ്രാഥമിക ശിക്ഷാ കേന്ദ്ര്എന്നെഴുതി വച്ചത് ഞാ ണ്ടു. പ്രാഥമിക ശിക്ഷ നടപ്പാക്കാനുള്ള മാതൃകാ സ്ഥാപനം എന്നും അതിന്റെ അടിയിൽ എഴുതി വച്ചിരുന്നു. മനുഷ്യവിഭവ വികസനമന്ത്രാലയം പ്രാഥമിക ശിക്ഷ നടപ്പാക്കാൻ നിയമിച്ചിട്ടുള്ള കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്ന് അവിടെ തൂക്കിയ ഒരു ബോർഡിൽ ഞാൻ കണ്ടു. “ പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പടഎന്ന പഴംചൊല്ലാണ്അപ്പോ ന്റെ മനസ്സി നുഴഞ്ഞു കേറി വന്നത്. അടിസ്ഥാന ശിക്ഷ നടപ്പാക്കാ കേന്ദ്രങ്ങളും കമ്മിറ്റികളുമോ എന്ന് ഞാ ഭയപ്പെട്ടു. കുട്ടികളുടെ ദുരവസ്ഥയോർത്ത് ഞാ വെയിലത്ത് മോഹാലസ്യപ്പെട്ടു വീണു. എനിയ്ക്ക് ബോധം വരുമ്പോ ന്റെ ചുറ്റും കുറേ ഹിന്ദിക്കാ നില്പുണ്ടായിരുന്നു. അവ ഹിന്ദിയി ർവ്വ ശിക്ഷാ അഭിയാ എന്നൊക്കെ പറയുന്നത് കേട്ടു. ഗ്രാമതലം തൊട്ട് ബ്ലോക്ക്, താലൂക്ക് തുടങ്ങി സംസ്ഥാനത്തൊട്ടുക്കും പ്രാഥമിക ശിക്ഷ നടപ്പാക്കണമെന്ന് അദ്ധ്യാപകനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാ ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്നു. ഔപചാരികശിക്ഷയ്ക്കു പുറമേ അനൗപചാരികശിക്ഷ കൂടി വേണമത്രെ! അതു കേട്ടപ്പോ അദ്ധ്യാപകന്റെ കയ്യല്ല കഴുത്തു തന്നെ വെട്ടണമെന്നെനിയ്ക്ക് തോന്നി. പക്ഷേ ശിക്ഷ പേടിച്ച് നാടു വിട്ട ഞാ അതിന്റെ പേരി ഒരു ശിക്ഷ വാങ്ങാ ധൈര്യപ്പെടുമോ?


ഉച്ചശിക്ഷ എന്നും അവ പറയുന്നതു കേട്ടു. ഉച്ചയ്ക്ക് കുട്ടികളെ പൊരിയുന്ന വെയിലത്ത്  നിറുത്തുന്ന പരിപാടിയായിരിക്കും അതെന്ന് ഞാനൂഹിച്ചു. അതാണല്ലോ ഇവിടെ ഞാ ണ്ടത്. പ്രാഥമിക ശിക്ഷ എന്നാ കയ്യും കാലും വെട്ടുന്നതായിരിക്കുമോ എന്നു ഞാ ഭയന്നു. അതു പോലെ മാദ്ധ്യമിക ശിക്ഷ എന്നത് നെഞ്ചത്തോ ഉദരത്തിലോ വെടി വച്ച് കൊല്ലുന്നതായിരിക്കുമെന്നും ഞാ ഭയന്നു. നാവ് മുറിച്ചു കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, കഴുത്തു വെട്ടുക എന്നിങ്ങനെയുള്ള ശിക്ഷൾക്ക് ഇവരെന്താണാവോ പറയുക! എല്ലാവരേയും ശിക്ഷിക്കാ വന്നവരായിരിക്കും മല്ലന്മാരെപ്പോലെയുള്ള ഇവ എന്നു ധരിച്ച ഞാ അവിടെഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ” ഇരുന്നു.  അവരുടെ കയ്യി നിന്ന് ശിക്ഷ വാങ്ങുന്ന കാര്യം എനിയ്ക്കാലോചിക്കാനേ വയ്യായിരുന്നു.


സംസ്ഥാനമൊട്ടുക്കും ശിക്ഷ നടപ്പാകുമ്പോ ഞാനും ശിക്ഷിക്കപ്പെട്ടാലോ എന്നു പേടിച്ച ഞാ പിന്നെ അവിടെ നിന്നില്ല. നേരേ മീററ്റ് റെയിൽവേ സ്റ്റേഷ ക്ഷ്യമാക്കി നടന്നു. ഇനി ഇപ്പോ രക്ഷ ഹിയിലാണ്‌. അവിടെ ഇമ്മാതിരി ശിക്ഷയൊന്നും ണ്ടാകാ തരമില്ല. ഒന്നുമില്ലെങ്കിലും ഒരു സ്ത്രീ അല്ലേ അവിടെ ഭരിക്കുന്നത്. ർഷങ്ങളായി അവരവിടെ ഭരണം തുടങ്ങിയിട്ട്. നല്ല ഭരണമല്ലെങ്കി എങ്ങനെ ഇങ്ങനെ തുടർച്ചയായി ഭരിക്കാ പറ്റും? ഷീലാ ദീക്ഷിത് മാത്രമല്ല അവിടെ ഉള്ളത്. ർവ്വ സൈന്യാധിപയായ പ്രതിഭാ പട്ടേലരും അവിടെയല്ലേ ഇരുന്നരുളുന്നത്? അപ്പോ തീർച്ചയായും മഹിളാമണികളുടെ സ്നേഹവാത്സല്യങ്ങ നുകർന്നായിരിക്കും ഹിനിവാസിക കഴിയുന്നതെന്ന് ഞാ സ്റ്റേഷനിലേക്ക് നടക്കുമ്പോ തീർച്ചയാക്കി.


സ്റ്റേഷനിലെത്തിയ ഞാ നേരേ ജനറ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്ജനറ ഇലൿഷൻആണെന്നും ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്ജനറ പോസ്റ്റ് ഓഫീസ്’ ആണെന്നും അറിയുന്ന ഞാ തീവണ്ടിയിലെ ഏറ്റവും നല്ല കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്യാമെന്ന് കരുതി. ജനറ കൗണ്ടറി വലിയ തിരക്കാണ് ഞാ ണ്ടത്. അല്ലെങ്കിലും അതങ്ങനെയേ വരൂ. ഏറ്റവും നല്ലതിന് ക്യൂ നിൽക്കുകയും തള്ളുകയും ഒക്കെ ചെയ്യുന്നത് നമുക്കൊരു ശീലമല്ലേ? ഫസ്റ്റ് ക്ലാസ്, ഏസി തുടങ്ങിയ ടിക്കറ്റുകൾക്ക് ആരും ക്യൂ നിൽക്കുന്നത് ഞാ ണ്ടില്ല.  അതിന് ഡിമാന്റ് കുറവായിരിക്കും. ഹിയ്ക്ക് ഒരു ജനറ ടിക്കറ്റ് വാങ്ങിയ എനിയ്ക്ക് സന്തോഷത്തിന്അതിരില്ലായിരുന്നു. എന്തെന്നാ ടിക്കറ്റ്, ജനറലാണെങ്കിലും അതിന്റെ പൈസ വളരെ കുറവായിരുന്നു. അത് ഒരു പക്ഷേ ക്ലക്കിന് തെറ്റിയതായിരിക്കുമെന്ന് കരുതി ഞാ നേരേ ജനറ കമ്പാർട്ട്മെന്റിലേക്ക് നടന്നു. അപ്പോഴേയ്ക്കും ണ്ടി പുറപ്പെടാ തുടങ്ങിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ജനറ കമ്പാർട്ട്മെന്റ് അന്വേഷിച്ചു നടന്ന എനിയ്ക്ക് ആളുക തിക്കിത്തിരക്കുന്ന, കയറാ സ്ഥലമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒരു കമ്പാർട്ട്മെന്റ് ആണ്കാണാ കഴിഞ്ഞത്. തിരക്കില്ലാത്ത കമ്പാർട്ട്മെന്റിലൊന്നും കയറാ ടി. ടി.. ഒട്ടനുവദിച്ചതുമില്ല. കാര്യങ്ങളുടെ കിടപ്പ് എനിയ്ക്ക് മനസ്സിലായില്ലെങ്കിലും ഞാ എങ്ങനെയൊക്കെയോ ജനറ കമ്പാർട്ട്മെന്റ്എന്ന സാധാ കമ്പാർട്ട്മെന്റിൽ കയറി തൂങ്ങിപ്പിടിച്ച് നിന്നു. അപ്പോഴും വലിയ ജനറൽ പോസ്റ്റ് ഓഫീസായിരുന്നു എന്റെ മനസ്സിൽ.


ണ്ടിഹിയിലെത്തുമ്പോ നേരം പുലർന്നതേ ണ്ടായിരുന്നുള്ളു. പ്ലാറ്റ്ഫോമിന്റെ താഴേയുള്ള പാളത്തിലാകെ മനുഷ്യമലം കുമിഞ്ഞു കൂടിക്കിടന്ന് നാറുന്നുണ്ടായിരുന്നു. ഇതെല്ലാം ൾക്കാർ ണ്ടിയിലിരുന്ന് സാധിക്കുന്നതാണ്‌. ഇങ്ങനെ ഉള്ളി ഇരുന്ന്വെളിക്ക് ഇറങ്ങുന്നവിദ്യ മനുഷ്യനു മാത്രം സ്വന്തം.  നാറുന്ന സാധനങ്ങ ന്റെ സമീപത്തു നിന്നും പോകണമെന്നും അത് കുറച്ചപ്പുറത്തോ അയൽവാസിയുടെ പറമ്പിലോ കിടന്നു നാറിയാ കുഴപ്പമില്ലെന്നും ഉള്ള ചിന്തയും മനുജനു മാത്രം സ്വന്തം! അതോ ഭാരതീയനു മാത്രമോ? കേരളീയ അക്കാര്യത്തി ഒരു മാതൃകാമനുഷ്യനാകാനാണ് സാധ്യത.


ഹിയിലെത്തിയ ഞാ ഹി കാണാനിറങ്ങി. ഹി ആദ്യമായി കാണുകയാണ്‌. മോഹിപ്പിക്കുന്ന കാഴ്ചകളുടെ നഗരമാണ്ഹി എന്ന് ഇടയ്ക്കൊക്കെമാതൃഭൂമി’യി കാണാം. കാഴ്ചക കാണാനുള്ള സമയം സമാഗതമായല്ലോ എന്ന് ഞാ സന്തോഷിച്ചു. ഇന്ത്യാ ഗെയ്റ്റും കുത്തബ്മീനാറും മറ്റും ണ്ടു നടന്ന ഞാ ഒടുവി ർദാർജിയുടെ ഭരണകേന്ദ്രം ക്ഷ്യമാക്കി നടന്നു. വെയിലത്ത് നടന്ന് തളർന്ന ഞാ ഒരു വലിയ കെട്ടിടം ണ്ട് ഞെട്ടിപ്പോയി. ‘ശിക്ഷാ മന്ത്രാലയ്എന്നായിരുന്നു അതിന്റെ മുന്നി എഴുതി വച്ചിരുന്നത്. ഹിയി ശിക്ഷിക്കുവാ മന്ത്രാലയം വരെ ണ്ട് എന്നറിയാത്ത ഞാ ഈശ്വരാ, എന്ന് വിളിച്ചു കൊണ്ട്  അന്തം വിട്ടു നിന്നു. ഒരു ശിക്ഷാ ഡയറക്റ്ററേറ്റും ഞാ അതിനടുത്തായി ണ്ടു. റോഡിലൂടെ നടന്നാ പിടിക്കപ്പെട്ടേക്കാമെന്ന് ഞാ ഭയന്നു. ശിക്ഷ ഉറച്ചതു തന്നെ എന്നു മനസ്സിലാക്കിയ ഞാ നടപ്പാതയുടെ ഓരം ചേർന്ന് നടന്നു. ഇടി വെട്ടിയവനെ നീർക്കോലി കടിച്ചപ്പോഴത്തെ അവസ്ഥയായിരുന്നു എനിയ്ക്കപ്പോ!

ഭയമോ സങ്കടമോ എന്താണ്എനിയ്ക്കപ്പോ തോന്നിയത് എന്ന് എനിയ്ക്ക് ഇപ്പോ  പറയാനാകുന്നില്ല. വീണ്ടും മുന്നോട്ട് നടന്ന എനിയ്ക്ക് ദൈവദൂതനെപ്പൊലെ ഒരു കെട്ടിടം മുന്നി കാണായി. “രക്ഷാ മന്ത്രാലയ്എന്നതി എഴുതി വച്ചിട്ടുണ്ടായിരുന്നു. അതെനിയ്ക്ക് വലിയ ആശ്വാസം നല്കി.ഒരു ശിക്ഷാ മന്ത്രാലയമുണ്ടെങ്കി ജനങ്ങളെ രക്ഷിക്കാ ഒരു രക്ഷാമന്ത്രാലയം വേണമെന്ന ർദാർജിയുടെ നീതിബോധത്തെ ഞാ ർവ്വത്മനാ ശ്ലാഘിച്ചു. സന്തോഷത്തോടെ ഞാ അവിടെ ണ്ട ഒരു ഹിന്ദിക്കാരനോട് രക്ഷാമന്ത്രാലയത്തെക്കുറിച്ച് ചോദിച്ചു. അയാ പലതും പറഞ്ഞ കൂട്ടത്തി കേട്ട ഒരു കാര്യം ന്റെ മനസ്സി ആശ്വാസത്തിന്റെ കുളിരു കോരിയിട്ടു. രക്ഷാമന്ത്രാലയത്തിന്റെ അധിപ നമ്മുടെ സാക്ഷാ .കെ. ന്റണി ആണെന്ന കാര്യമായിരുന്നു അത്.
കൂട്ടുകക്ഷി ഭരണത്തിന്റെ കുഴപ്പം എനിക്കപ്പോ മനസ്സിലായി. കേരളത്തി കേകോയും മുലീയും ഭരിക്കുന്ന പോലെയല്ലേ കേന്ദ്രത്തി മമതയും പവാറുമൊക്കെ ഭരിക്കുന്നത്. അപ്പോ ഒരു കൂട്ട ശിക്ഷിക്കാനിറങ്ങുന്നതും മറ്റൊരു കൂട്ട ഭക്ഷിക്കാനിറങ്ങുന്നതും തികച്ചും സ്വാഭാവികം; അതിനിടയി ന്റണിയെപ്പോലെയുള്ള പുണ്യവാളന്മാ രക്ഷിക്കാനും മറ്റും തുനിഞ്ഞിറങ്ങുന്നത് ജനങ്ങക്കെന്ത് ആശ്വാസമാണെന്നോ!

അപ്പോ രക്ഷിക്കലാണല്ലേ ഇദ്ദേഹത്തിന്ഹിയി പണി? പാവം........... എല്ലാവരേയും ശിക്ഷിക്കുന്ന നാട്ടി ആളുകളെ രക്ഷിക്കുക എന്നു പറയുന്നത് ചില്ലറ കാര്യമല്ല; എളുപ്പവുമല്ല. അതുകൊണ്ടൊക്കെയായിരിക്കും അദ്ദേഹത്തെ ഇപ്പോ കേരളത്തി കാണാത്തത് എന്നു ഞാ സമാധാനിച്ചു. വെറുതെയല്ല ആളുക അദ്ദേഹത്തെ തങ്കപ്പെട്ട മനുഷ്യനായി കണക്കാക്കുന്നത് എന്ന് ഞാ മനസ്സിലാക്കി. ആളുകളെ രക്ഷിക്കാ അദ്ദേഹത്തോടൊപ്പം ഞാനും ചേർന്നാലോ എന്ന് ഒരു വേള ഞാ ചിന്തിച്ചു. (എനിയ്ക്ക് ഒറ്റയ്ക്കുണ്ടോ ആളുകളെ രക്ഷിക്കാനാകുന്നൂ?) പക്ഷേ അദ്ദേഹം അടുത്ത രാഷ്ട്രപതിയാകുകയാണെങ്കി രക്ഷിക്കുന്ന പണി നിറുത്തുമെന്നും അദ്ദേഹത്തിന്റെ കൂടെ കൂടിയാ അപ്പോ ന്റെ കഞ്ഞിയി പാറ്റ വീഴുമെന്നും ഞാ എന്നെ ർമ്മപ്പെടുത്തി.

പിന്നെ ഞാനവിടെ നിന്നില്ല; ശിക്ഷാമന്ത്രാലയമുള്ള നാട്ടി നിന്നാ കഴുത്തി തല കാണില്ലെന്ന ഭയം മൂലം ഞാ വേഗം അവിടെ നിന്നും ഓടുന്ന ഒരു തീവണ്ടിയി കയറി രക്ഷപ്പെട്ടു.
                      xxxxxxxxxxxxxxxxxxxxxxxxxxxx

(
അമ്പത് ർഷം മലയാളം മാത്രം സംസാരിച്ച ഞാ പെട്ടെന്നൊരു ദിനം ഹിന്ദി പറയാ തുടങ്ങിയപ്പോഴുള്ള പ്രകമ്പനങ്ങളാണ് ദ്ദയായും  പ്രതീക്ഷയായും ശിക്ഷയായും മറ്റും ഇവിടെ ബഹിർഗ്ഗമിക്കുന്നത്. )