2012, മേയ് 1, ചൊവ്വാഴ്ച

ശിക്ഷ

പ്രാചീനസമൂഹത്തി ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്കാലം ചെന്നതോടെ കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു എന്നും കണ്ണിന് കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ് എന്നും വിക്കിപ്പീഡിയ തുടർന്ന് പറയുന്നു.


രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേൽനോട്ടത്തിൽ വ്യക്തിക ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണ് നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കാണെന്നു വന്നത്ശിക്ഷ സമൂഹത്തിന്റെ ഭാഗമായതു കൊണ്ടായിരിക്കാം കുറ്റങ്ങളും സമൂഹത്തി കൂടിക്കൂടി വന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാ ഇപ്പോ ജനസംഖ്യയേക്കാ കൂടുത ശിക്ഷാർഹമായ കുറ്റങ്ങളായിരിക്കും നാട്ടിലെന്നാണ് ന്റെ വിശ്വാസം.


എന്തെല്ലാം തരം കുറ്റങ്ങളും ശിക്ഷകളുമാണ് ഓരോ ദിവസവും പത്രത്തി വരുന്നത്! വെടി വെച്ചു കൊന്നാ ഒരു കോടി രൂപ വാങ്ങി വെറുതെ വിടുന്ന ശിക്ഷയും ഞാ ഈയിടെ ണ്ടു. ശിവ, ശിവ!!!!


ശ്രദ്ധിച്ചു നോക്കിയാ മനസ്സിലാകുന്ന ഒരു കാര്യം കള്ളന്മാരും കൊലപാതകികളും മാത്രമല്ല ശിക്ഷിക്കപ്പെടുന്നത് എന്നാണ്. ഒരു പക്ഷേ ഇവരൊക്കെ രക്ഷപ്പെടുന്നും ണ്ടാകാം. ആയിരം നിരപരാധിക ശിക്ഷിക്കപ്പെട്ടാലും ഒരു അപരാധിയെ ശിക്ഷിക്കാനിടവരരുത് എന്നല്ലേ തല്പരകക്ഷികളുടെ കാഴ്ചപ്പാട്?

കള്ളന്മാരും കൊള്ളക്കാരുമൊക്കെ ശിക്ഷിക്കപ്പെടുന്നത് ഒരു വാർത്തയല്ല. പക്ഷേ പിഞ്ചു കുഞ്ഞുങ്ങ മുത അശരണരായ വൃദ്ധജനങ്ങ വരെ പ്രബുദ്ധമെന്നു പറയുന്ന ദക്ഷിണേന്ത്യയി ശിക്ഷിക്കപ്പെടുന്നതു കാണുമ്പോ രോഷം മാത്രമല്ല പേടിയും എന്നെ ഗ്രസിക്കുന്നുണ്ട്. "ഇന്നു ഞാ, നാളെ നീ" എന്നാണല്ലോ പ്രണാമം. നിരപരാധിയായിട്ടും ശിക്ഷിക്കപ്പെടുന്ന ഓരോരുത്തനും "നാളെ ഇത് നിനക്കും വരും" എന്ന് നമ്മെ നോക്കി പറയുന്നുണ്ടാകും. പെണ്ണായി പിറന്നതിനു പിതാവിന്റെ വക ശിക്ഷ കിട്ടിയ കാര്യം ഞാനീയിടെ വായിച്ചു. (അച്ഛ അടിച്ച് തല പൊട്ടിച്ചതു കാരണം മൂന്നുമാസം മാത്രം പ്രായമുള്ള അഫ്രീ മരിച്ച വാർത്ത ഈയിടെ ബാംഗ്ലൂരി നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവല്ലോ? കഷ്ടം!) ഫീസടച്ചില്ല എന്ന് പറഞ്ഞ് 9 വയസ്സുകാരനെ മുറിയിലടച്ച് ശിക്ഷിച്ചതും ഞാ വായിച്ചിരുന്നു. സ്ത്രീധനം കൊടുക്കാത്തതിന് എത്രയെത്ര പെൺകുട്ടികൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുഇതെല്ലാം സമൂഹം നടപ്പാക്കുന്ന ശിക്ഷൾക്കു പുറമേയാണ്. കിളിരൂ പോലെയുള്ള കേസുകളി രാഷ്ട്രീയം ൾപ്പെടെ ആരെല്ലാം എന്തെല്ലാം തരത്തി ശിക്ഷിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നിട്ടും യഥാർത്ഥ കുറ്റവാളിക ശിക്ഷിക്കപ്പെട്ടോ എന്തോ?


കുറച്ചുകാലമായി ഞാ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അത് മന്ത്രിയും ശിക്ഷിക്കപ്പെടാം എന്നാണ്‌.  ബാലകൃഷണപ്പിള്ള പൂജപ്പുരയിലല്ലേ കിടന്നത്? മുമ്പൊരു ചീഫ് സെക്രട്ടറിയേയും ശിക്ഷിച്ചിരുന്നുഇതിലൊന്ന് രാഷ്ട്രീയക്കാരനാണെങ്കി മറ്റേയാ ഉദ്യോഗസ്ഥവൃന്ദത്തി പെടുന്നു. നമ്മുടെ സാക്ഷാ കാഞ്ചികാമകോടിസ്വാമികളും കുറച്ച് കാലം ജയിലി കിടന്നു എന്നാണ് ന്റെ ർമ്മ. അദ്ദേഹം അസ്സ സ്വാമിയാണെങ്കി തോക്ക് സ്വാമി, സന്തോഷ് മാധവ എന്നീ ആസാമിമാരും ജയിലി കിടന്നു. ൺപെൺ വ്യത്യാസമില്ലതെയും ശിക്ഷ നടപ്പാക്കപ്പെടുന്നു. എന്തിന്, മഹാനീതിമാനായ കെജീബി വരെ ശിക്ഷിക്കപ്പെടാനുള്ള വക വളരെ സജീവമായിരുന്നില്ലേ? ശിക്ഷയി നിന്ന് ർക്കും മോചനമില്ലെന്ന് സാരം!!!!


ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോ നാളെ ഞാനും ഒരു പക്ഷേ ശിക്ഷിക്കപ്പെട്ടേക്കാമെന്ന ഒരു  ൾഭയം എന്നി ണ്ടായെങ്കി അതിലെന്നെ ആരും കുറ്റം പറയുകയില്ല. ജയിലി കിടക്കുന്ന കാര്യമാലോചിച്ചപ്പോ ഞാ ശരിക്കും ഞെട്ടി. ജട്ടിയുമിട്ട് കൊതുകായ കൊതുകിന്റെയെല്ലാം കടിയും സഹിച്ചുള്ള ദിനങ്ങളുടെ ചിന്ത ന്റെ ഉറക്കം കെടുത്തി. അഥവാ ഉറങ്ങിയാലോ, ജയിലിലേക്ക് പോകുന്നതായി സ്വപ്നം കാണുകയും ചെയ്തു. നിലത്തു കിടക്കുമ്പോ പാറ്റയും കൂറയും ചെവിയി കയറിപ്പോകുന്നതും മറ്റും എന്നെ അലോസരപ്പെടുത്തി. രാത്രിയി എലി വന്ന് ചെവിയും മൂക്കും കടിച്ചാലോ എന്ന് ഞാ ഭയപ്പെട്ടു. അങ്ങനെ എലിപ്പനിയും പാറ്റപ്പനിയും വന്നാലോ എന്ന ആധി എന്നി വളർന്നു. കട്ടിലും ഏസിയും ഒക്കെയായി ഒരു സുഖവാസത്തിന് പറ്റിയ രാഷ്ട്രീയ ബന്ധുബലം എനിക്ക് ഇല്ലല്ലോ എന്നും ഞാ ഇറ്റലിക്കാരനല്ലല്ലോ എന്നുമൊക്കെ ഞാ ചിന്തിച്ചു. ഞാ തപസ്സ് ചെയ്യുന്ന മുനിയൊന്നുമല്ലല്ലോ? ജോലി ചെയ്യുമ്പോ എവിടെയെങ്കിലും എന്തെങ്കിലും കുറ്റം സംഭവിച്ചേക്കാമെന്നും അതെന്നെ ജയിലിലെത്തിച്ചേക്കാമെന്നും ഞാ ഭയന്നു. കോടതിക്കെതിരേ എന്തോ പറഞ്ഞതിനല്ലേ ഒരു നേതാവ് അകത്ത് കിടന്നത്? എല്ലില്ലാത്ത നാവാണ്, എന്തെങ്കിലും ഞാനും പറഞ്ഞുപോയിക്കൂടായ്കയില്ല. ഇനിയും കേരളത്തി നിന്നാ അതത്ര പന്തിയല്ലെന്ന് ണ്ട ഞാ ഇവിടെ നിന്ന് രക്ഷപ്പെടാ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞാ കേരളത്തി നിന്ന് മുങ്ങിയതും ഉത്തരപ്രദേശത്ത് പൊങ്ങിയതും. ഒന്നുമില്ലെങ്കിലും ഋഷിമാരും താപസന്മാരുമൊക്കെയുള്ള, ഭാരതത്തിന്റെ ഹൃദയഭൂമിയല്ലേ ഇത് എന്ന് ഞാ ആശ്വസിച്ചു.


ഉത്തരപ്രദേശത്തിന്റെ നിരത്തുകളിലൂടെ നടക്കുമ്പോ ഞാ അവിടെയൊക്കെ ധാരാളം ആളുകളെ ണ്ടു. അന്വേഷിച്ചപ്പോ ഇന്ത്യയി ഏറ്റവും കൂടുത ജനസംഖ്യയുള്ള പ്രദേശമാണിതെന്ന വിവരവും എനിയ്ക്ക് കിട്ടി. ശിക്ഷയില്ലാത്തതു കൊണ്ടു ജനങ്ങളെല്ലാം സ്വതന്ത്രരായിരിക്കുമെന്നും സ്വതന്ത്രരായ ജനങ്ങ വീടുകളി സകുടുംബം താമസിക്കുന്നതുകൊണ്ടാകും ജനസംഖ്യാ ർദ്ധനവെന്നും ഞാ ഊഹിച്ചു. അപ്പോ കേരളത്തി ജനങ്ങ കുറയാനുള്ള കാരണം എനിയ്ക്ക് മനസ്സിലായി. കേരളത്തിലെ ആളുക ഓരോ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലി കിടക്കുമ്പോ എങ്ങനെ ജനസംഖ്യ ർദ്ധിക്കും? അല്ലെങ്കി ഇനി ഇപ്പോ കുറ്റവാളികളായ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് ജയിലി ഒരേ മുറിയി ശിക്ഷ അനുഭവിക്കാനുള്ള അവസരം ൽകേണ്ടി വരുമെന്ന് ഞാനൂഹിച്ചു. പക്ഷേ അതു നടക്കുമോ? എനിയ്ക്കുറപ്പില്ല. ജയിലി കിടക്കുന്നവർക്ക് അത് സ്വീകാര്യമായിരിക്കുമെങ്കിലും ജയിലിനു പുറത്തുള്ള അവരുടെ ജീവിതപങ്കാളി അത് സമ്മതിച്ചു കൊടുക്കാനിടയില്ല.
നിരത്തുകളിലൂടെ നടക്കുമ്പോ എനിയ്ക്ക് അതിയായ ചൂടനുഭവപ്പെട്ടു.  കത്തുന്ന സൂര്യന്റെ പൊള്ളുന്ന കിരണങ്ങ ന്റെ ശരീരത്തി പതിക്കുമ്പോ ചാട്ടവാറടി കൊള്ളുന്ന പോലെ ണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ തള്ളിപ്പറഞ്ഞ് ഉത്തരേന്ത്യയിലേക്ക് ചേക്കേറിയ എന്നോട് ദൈവത്തിന്കടുത്ത വിദ്വേഷം കാണുമെന്നറിയാവുന്ന ഞാ ചാട്ടവാറടി അത്ര കാര്യമാക്കിയില്ല. മനുഷ്യനായാലും ദൈവമായാലും എളുപ്പമുള്ളതാണല്ലോ ചെയ്യുക. എന്തിന്ബുദ്ധിമുട്ടുള്ള പണിയൊക്കെ ചെയ്യണം? അടിക്കാനെളുപ്പമാണ്‌. അടിയ്ക്കട്ടെ.

നടക്കുമ്പൊ ഒരു പറമ്പി കുറേ ചെറിയ കുട്ടിക നിരനിരയായി നിക്കുന്നത് ണ്ടു. ൺകുട്ടികളും പെൺകുട്ടികളും അതിലുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ ഇങ്ങനെ വെയിലു കൊള്ളിക്കുന്നതൊരു തരം ശിക്ഷയല്ലേ എന്നു ചിന്തിച്ചുകൊണ്ട്  ഞാനാ സ്ഥലത്തേക്ക് നോക്കി. അപ്പോ അതിനടുത്ത കെട്ടിത്തിപ്രാഥമിക ശിക്ഷാ കേന്ദ്ര്എന്നെഴുതി വച്ചത് ഞാ ണ്ടു. പ്രാഥമിക ശിക്ഷ നടപ്പാക്കാനുള്ള മാതൃകാ സ്ഥാപനം എന്നും അതിന്റെ അടിയിൽ എഴുതി വച്ചിരുന്നു. മനുഷ്യവിഭവ വികസനമന്ത്രാലയം പ്രാഥമിക ശിക്ഷ നടപ്പാക്കാൻ നിയമിച്ചിട്ടുള്ള കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് അവിടെ കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്ന് അവിടെ തൂക്കിയ ഒരു ബോർഡിൽ ഞാൻ കണ്ടു. “ പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പടഎന്ന പഴംചൊല്ലാണ്അപ്പോ ന്റെ മനസ്സി നുഴഞ്ഞു കേറി വന്നത്. അടിസ്ഥാന ശിക്ഷ നടപ്പാക്കാ കേന്ദ്രങ്ങളും കമ്മിറ്റികളുമോ എന്ന് ഞാ ഭയപ്പെട്ടു. കുട്ടികളുടെ ദുരവസ്ഥയോർത്ത് ഞാ വെയിലത്ത് മോഹാലസ്യപ്പെട്ടു വീണു. എനിയ്ക്ക് ബോധം വരുമ്പോ ന്റെ ചുറ്റും കുറേ ഹിന്ദിക്കാ നില്പുണ്ടായിരുന്നു. അവ ഹിന്ദിയി ർവ്വ ശിക്ഷാ അഭിയാ എന്നൊക്കെ പറയുന്നത് കേട്ടു. ഗ്രാമതലം തൊട്ട് ബ്ലോക്ക്, താലൂക്ക് തുടങ്ങി സംസ്ഥാനത്തൊട്ടുക്കും പ്രാഥമിക ശിക്ഷ നടപ്പാക്കണമെന്ന് അദ്ധ്യാപകനെപ്പോലെ തോന്നിപ്പിക്കുന്ന ഒരാ ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്നു. ഔപചാരികശിക്ഷയ്ക്കു പുറമേ അനൗപചാരികശിക്ഷ കൂടി വേണമത്രെ! അതു കേട്ടപ്പോ അദ്ധ്യാപകന്റെ കയ്യല്ല കഴുത്തു തന്നെ വെട്ടണമെന്നെനിയ്ക്ക് തോന്നി. പക്ഷേ ശിക്ഷ പേടിച്ച് നാടു വിട്ട ഞാ അതിന്റെ പേരി ഒരു ശിക്ഷ വാങ്ങാ ധൈര്യപ്പെടുമോ?


ഉച്ചശിക്ഷ എന്നും അവ പറയുന്നതു കേട്ടു. ഉച്ചയ്ക്ക് കുട്ടികളെ പൊരിയുന്ന വെയിലത്ത്  നിറുത്തുന്ന പരിപാടിയായിരിക്കും അതെന്ന് ഞാനൂഹിച്ചു. അതാണല്ലോ ഇവിടെ ഞാ ണ്ടത്. പ്രാഥമിക ശിക്ഷ എന്നാ കയ്യും കാലും വെട്ടുന്നതായിരിക്കുമോ എന്നു ഞാ ഭയന്നു. അതു പോലെ മാദ്ധ്യമിക ശിക്ഷ എന്നത് നെഞ്ചത്തോ ഉദരത്തിലോ വെടി വച്ച് കൊല്ലുന്നതായിരിക്കുമെന്നും ഞാ ഭയന്നു. നാവ് മുറിച്ചു കളയുക, കണ്ണു കുത്തിപ്പൊട്ടിക്കുക, കഴുത്തു വെട്ടുക എന്നിങ്ങനെയുള്ള ശിക്ഷൾക്ക് ഇവരെന്താണാവോ പറയുക! എല്ലാവരേയും ശിക്ഷിക്കാ വന്നവരായിരിക്കും മല്ലന്മാരെപ്പോലെയുള്ള ഇവ എന്നു ധരിച്ച ഞാ അവിടെഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ” ഇരുന്നു.  അവരുടെ കയ്യി നിന്ന് ശിക്ഷ വാങ്ങുന്ന കാര്യം എനിയ്ക്കാലോചിക്കാനേ വയ്യായിരുന്നു.


സംസ്ഥാനമൊട്ടുക്കും ശിക്ഷ നടപ്പാകുമ്പോ ഞാനും ശിക്ഷിക്കപ്പെട്ടാലോ എന്നു പേടിച്ച ഞാ പിന്നെ അവിടെ നിന്നില്ല. നേരേ മീററ്റ് റെയിൽവേ സ്റ്റേഷ ക്ഷ്യമാക്കി നടന്നു. ഇനി ഇപ്പോ രക്ഷ ഹിയിലാണ്‌. അവിടെ ഇമ്മാതിരി ശിക്ഷയൊന്നും ണ്ടാകാ തരമില്ല. ഒന്നുമില്ലെങ്കിലും ഒരു സ്ത്രീ അല്ലേ അവിടെ ഭരിക്കുന്നത്. ർഷങ്ങളായി അവരവിടെ ഭരണം തുടങ്ങിയിട്ട്. നല്ല ഭരണമല്ലെങ്കി എങ്ങനെ ഇങ്ങനെ തുടർച്ചയായി ഭരിക്കാ പറ്റും? ഷീലാ ദീക്ഷിത് മാത്രമല്ല അവിടെ ഉള്ളത്. ർവ്വ സൈന്യാധിപയായ പ്രതിഭാ പട്ടേലരും അവിടെയല്ലേ ഇരുന്നരുളുന്നത്? അപ്പോ തീർച്ചയായും മഹിളാമണികളുടെ സ്നേഹവാത്സല്യങ്ങ നുകർന്നായിരിക്കും ഹിനിവാസിക കഴിയുന്നതെന്ന് ഞാ സ്റ്റേഷനിലേക്ക് നടക്കുമ്പോ തീർച്ചയാക്കി.


സ്റ്റേഷനിലെത്തിയ ഞാ നേരേ ജനറ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ്ജനറ ഇലൿഷൻആണെന്നും ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്ജനറ പോസ്റ്റ് ഓഫീസ്’ ആണെന്നും അറിയുന്ന ഞാ തീവണ്ടിയിലെ ഏറ്റവും നല്ല കമ്പാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്യാമെന്ന് കരുതി. ജനറ കൗണ്ടറി വലിയ തിരക്കാണ് ഞാ ണ്ടത്. അല്ലെങ്കിലും അതങ്ങനെയേ വരൂ. ഏറ്റവും നല്ലതിന് ക്യൂ നിൽക്കുകയും തള്ളുകയും ഒക്കെ ചെയ്യുന്നത് നമുക്കൊരു ശീലമല്ലേ? ഫസ്റ്റ് ക്ലാസ്, ഏസി തുടങ്ങിയ ടിക്കറ്റുകൾക്ക് ആരും ക്യൂ നിൽക്കുന്നത് ഞാ ണ്ടില്ല.  അതിന് ഡിമാന്റ് കുറവായിരിക്കും. ഹിയ്ക്ക് ഒരു ജനറ ടിക്കറ്റ് വാങ്ങിയ എനിയ്ക്ക് സന്തോഷത്തിന്അതിരില്ലായിരുന്നു. എന്തെന്നാ ടിക്കറ്റ്, ജനറലാണെങ്കിലും അതിന്റെ പൈസ വളരെ കുറവായിരുന്നു. അത് ഒരു പക്ഷേ ക്ലക്കിന് തെറ്റിയതായിരിക്കുമെന്ന് കരുതി ഞാ നേരേ ജനറ കമ്പാർട്ട്മെന്റിലേക്ക് നടന്നു. അപ്പോഴേയ്ക്കും ണ്ടി പുറപ്പെടാ തുടങ്ങിയിരുന്നു. കഷ്ടകാലമെന്നു പറയട്ടെ ജനറ കമ്പാർട്ട്മെന്റ് അന്വേഷിച്ചു നടന്ന എനിയ്ക്ക് ആളുക തിക്കിത്തിരക്കുന്ന, കയറാ സ്ഥലമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒരു കമ്പാർട്ട്മെന്റ് ആണ്കാണാ കഴിഞ്ഞത്. തിരക്കില്ലാത്ത കമ്പാർട്ട്മെന്റിലൊന്നും കയറാ ടി. ടി.. ഒട്ടനുവദിച്ചതുമില്ല. കാര്യങ്ങളുടെ കിടപ്പ് എനിയ്ക്ക് മനസ്സിലായില്ലെങ്കിലും ഞാ എങ്ങനെയൊക്കെയോ ജനറ കമ്പാർട്ട്മെന്റ്എന്ന സാധാ കമ്പാർട്ട്മെന്റിൽ കയറി തൂങ്ങിപ്പിടിച്ച് നിന്നു. അപ്പോഴും വലിയ ജനറൽ പോസ്റ്റ് ഓഫീസായിരുന്നു എന്റെ മനസ്സിൽ.


ണ്ടിഹിയിലെത്തുമ്പോ നേരം പുലർന്നതേ ണ്ടായിരുന്നുള്ളു. പ്ലാറ്റ്ഫോമിന്റെ താഴേയുള്ള പാളത്തിലാകെ മനുഷ്യമലം കുമിഞ്ഞു കൂടിക്കിടന്ന് നാറുന്നുണ്ടായിരുന്നു. ഇതെല്ലാം ൾക്കാർ ണ്ടിയിലിരുന്ന് സാധിക്കുന്നതാണ്‌. ഇങ്ങനെ ഉള്ളി ഇരുന്ന്വെളിക്ക് ഇറങ്ങുന്നവിദ്യ മനുഷ്യനു മാത്രം സ്വന്തം.  നാറുന്ന സാധനങ്ങ ന്റെ സമീപത്തു നിന്നും പോകണമെന്നും അത് കുറച്ചപ്പുറത്തോ അയൽവാസിയുടെ പറമ്പിലോ കിടന്നു നാറിയാ കുഴപ്പമില്ലെന്നും ഉള്ള ചിന്തയും മനുജനു മാത്രം സ്വന്തം! അതോ ഭാരതീയനു മാത്രമോ? കേരളീയ അക്കാര്യത്തി ഒരു മാതൃകാമനുഷ്യനാകാനാണ് സാധ്യത.


ഹിയിലെത്തിയ ഞാ ഹി കാണാനിറങ്ങി. ഹി ആദ്യമായി കാണുകയാണ്‌. മോഹിപ്പിക്കുന്ന കാഴ്ചകളുടെ നഗരമാണ്ഹി എന്ന് ഇടയ്ക്കൊക്കെമാതൃഭൂമി’യി കാണാം. കാഴ്ചക കാണാനുള്ള സമയം സമാഗതമായല്ലോ എന്ന് ഞാ സന്തോഷിച്ചു. ഇന്ത്യാ ഗെയ്റ്റും കുത്തബ്മീനാറും മറ്റും ണ്ടു നടന്ന ഞാ ഒടുവി ർദാർജിയുടെ ഭരണകേന്ദ്രം ക്ഷ്യമാക്കി നടന്നു. വെയിലത്ത് നടന്ന് തളർന്ന ഞാ ഒരു വലിയ കെട്ടിടം ണ്ട് ഞെട്ടിപ്പോയി. ‘ശിക്ഷാ മന്ത്രാലയ്എന്നായിരുന്നു അതിന്റെ മുന്നി എഴുതി വച്ചിരുന്നത്. ഹിയി ശിക്ഷിക്കുവാ മന്ത്രാലയം വരെ ണ്ട് എന്നറിയാത്ത ഞാ ഈശ്വരാ, എന്ന് വിളിച്ചു കൊണ്ട്  അന്തം വിട്ടു നിന്നു. ഒരു ശിക്ഷാ ഡയറക്റ്ററേറ്റും ഞാ അതിനടുത്തായി ണ്ടു. റോഡിലൂടെ നടന്നാ പിടിക്കപ്പെട്ടേക്കാമെന്ന് ഞാ ഭയന്നു. ശിക്ഷ ഉറച്ചതു തന്നെ എന്നു മനസ്സിലാക്കിയ ഞാ നടപ്പാതയുടെ ഓരം ചേർന്ന് നടന്നു. ഇടി വെട്ടിയവനെ നീർക്കോലി കടിച്ചപ്പോഴത്തെ അവസ്ഥയായിരുന്നു എനിയ്ക്കപ്പോ!

ഭയമോ സങ്കടമോ എന്താണ്എനിയ്ക്കപ്പോ തോന്നിയത് എന്ന് എനിയ്ക്ക് ഇപ്പോ  പറയാനാകുന്നില്ല. വീണ്ടും മുന്നോട്ട് നടന്ന എനിയ്ക്ക് ദൈവദൂതനെപ്പൊലെ ഒരു കെട്ടിടം മുന്നി കാണായി. “രക്ഷാ മന്ത്രാലയ്എന്നതി എഴുതി വച്ചിട്ടുണ്ടായിരുന്നു. അതെനിയ്ക്ക് വലിയ ആശ്വാസം നല്കി.ഒരു ശിക്ഷാ മന്ത്രാലയമുണ്ടെങ്കി ജനങ്ങളെ രക്ഷിക്കാ ഒരു രക്ഷാമന്ത്രാലയം വേണമെന്ന ർദാർജിയുടെ നീതിബോധത്തെ ഞാ ർവ്വത്മനാ ശ്ലാഘിച്ചു. സന്തോഷത്തോടെ ഞാ അവിടെ ണ്ട ഒരു ഹിന്ദിക്കാരനോട് രക്ഷാമന്ത്രാലയത്തെക്കുറിച്ച് ചോദിച്ചു. അയാ പലതും പറഞ്ഞ കൂട്ടത്തി കേട്ട ഒരു കാര്യം ന്റെ മനസ്സി ആശ്വാസത്തിന്റെ കുളിരു കോരിയിട്ടു. രക്ഷാമന്ത്രാലയത്തിന്റെ അധിപ നമ്മുടെ സാക്ഷാ .കെ. ന്റണി ആണെന്ന കാര്യമായിരുന്നു അത്.
കൂട്ടുകക്ഷി ഭരണത്തിന്റെ കുഴപ്പം എനിക്കപ്പോ മനസ്സിലായി. കേരളത്തി കേകോയും മുലീയും ഭരിക്കുന്ന പോലെയല്ലേ കേന്ദ്രത്തി മമതയും പവാറുമൊക്കെ ഭരിക്കുന്നത്. അപ്പോ ഒരു കൂട്ട ശിക്ഷിക്കാനിറങ്ങുന്നതും മറ്റൊരു കൂട്ട ഭക്ഷിക്കാനിറങ്ങുന്നതും തികച്ചും സ്വാഭാവികം; അതിനിടയി ന്റണിയെപ്പോലെയുള്ള പുണ്യവാളന്മാ രക്ഷിക്കാനും മറ്റും തുനിഞ്ഞിറങ്ങുന്നത് ജനങ്ങക്കെന്ത് ആശ്വാസമാണെന്നോ!

അപ്പോ രക്ഷിക്കലാണല്ലേ ഇദ്ദേഹത്തിന്ഹിയി പണി? പാവം........... എല്ലാവരേയും ശിക്ഷിക്കുന്ന നാട്ടി ആളുകളെ രക്ഷിക്കുക എന്നു പറയുന്നത് ചില്ലറ കാര്യമല്ല; എളുപ്പവുമല്ല. അതുകൊണ്ടൊക്കെയായിരിക്കും അദ്ദേഹത്തെ ഇപ്പോ കേരളത്തി കാണാത്തത് എന്നു ഞാ സമാധാനിച്ചു. വെറുതെയല്ല ആളുക അദ്ദേഹത്തെ തങ്കപ്പെട്ട മനുഷ്യനായി കണക്കാക്കുന്നത് എന്ന് ഞാ മനസ്സിലാക്കി. ആളുകളെ രക്ഷിക്കാ അദ്ദേഹത്തോടൊപ്പം ഞാനും ചേർന്നാലോ എന്ന് ഒരു വേള ഞാ ചിന്തിച്ചു. (എനിയ്ക്ക് ഒറ്റയ്ക്കുണ്ടോ ആളുകളെ രക്ഷിക്കാനാകുന്നൂ?) പക്ഷേ അദ്ദേഹം അടുത്ത രാഷ്ട്രപതിയാകുകയാണെങ്കി രക്ഷിക്കുന്ന പണി നിറുത്തുമെന്നും അദ്ദേഹത്തിന്റെ കൂടെ കൂടിയാ അപ്പോ ന്റെ കഞ്ഞിയി പാറ്റ വീഴുമെന്നും ഞാ എന്നെ ർമ്മപ്പെടുത്തി.

പിന്നെ ഞാനവിടെ നിന്നില്ല; ശിക്ഷാമന്ത്രാലയമുള്ള നാട്ടി നിന്നാ കഴുത്തി തല കാണില്ലെന്ന ഭയം മൂലം ഞാ വേഗം അവിടെ നിന്നും ഓടുന്ന ഒരു തീവണ്ടിയി കയറി രക്ഷപ്പെട്ടു.
                      xxxxxxxxxxxxxxxxxxxxxxxxxxxx

(
അമ്പത് ർഷം മലയാളം മാത്രം സംസാരിച്ച ഞാ പെട്ടെന്നൊരു ദിനം ഹിന്ദി പറയാ തുടങ്ങിയപ്പോഴുള്ള പ്രകമ്പനങ്ങളാണ് ദ്ദയായും  പ്രതീക്ഷയായും ശിക്ഷയായും മറ്റും ഇവിടെ ബഹിർഗ്ഗമിക്കുന്നത്. )





2012, ഏപ്രിൽ 22, ഞായറാഴ്‌ച

പ്രതീക്ഷ

ജീവിതത്തെക്കുറിച്ചു പറയുമ്പോൾ മൂന്നു കാര്യങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തുക. ജീവിയ്ക്കാനാവശ്യമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള മൂന്നെണ്ണമാണ് അതെന്ന് അബദ്ധവശാൽ ഇതാരെങ്കിലും വായിക്കാനിടയായാൽ ധരിച്ചേക്കും. അതല്ല, ജീവിച്ചിരിക്കാനാവശ്യമായ 3 കാര്യങ്ങളാണ് ഞാൻ ഓർക്കുക. അത് ഇത് മൂന്നുമല്ല. ചെയ്യാനെന്തെങ്കിലും, സ്നേഹിയ്ക്കാനെന്തെങ്കിലും, പ്രതീക്ഷിക്കാനെന്തെങ്കിലും എന്നിവയാണെന്റെ മനസ്സിൽ ഓടിയെത്തുന്ന  ആ 3 കാര്യങ്ങൾ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടും ഇല്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം. ചെയ്യാൻ ജോലിയൊന്നുമില്ലാത്ത എത്രപേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! സ്നേഹിക്കാനാരുമില്ലാതെ എത്ര പേർ ജീവിച്ചിരിപ്പുണ്ട്? നിരവധി!!!!!!! പക്ഷേ................. പ്രതീക്ഷിക്കാനൊന്നുമില്ലെങ്കിൽ ജീവിച്ചിരിക്കുക അസാദ്ധ്യം. ജീവിതത്തിൽ പ്രതീക്ഷ അറ്റവർ എന്തു ചെയ്യുന്നു എന്നൊന്നും ഞാനിവിടെ എഴുതേണ്ടതില്ല!

"പ്രതീക്ഷ" എന്നു പറയുമ്പോൾ എന്തൊക്കെയാണ് മനസ്സിലോടി എത്തുന്നത്!?

 നെയ്യാറ്റിൻകരയിൽ ഇരുമുന്നണിയ്ക്കും വിജയപ്രതീക്ഷ..................

പഴയ ആ കാലം ഇനി വരില്ലെങ്കിലും "പ്രതീക്ഷ" കൈവിടാതെ ഉള്ള മുന്നോട്ടുള്ള പ്രയാണം............

കർഷകർക്ക് പ്രതീക്ഷ നൽകാത്ത ബജറ്റ് .........

വിപണിയുടെ പ്രതീക്ഷ...........

മാതാപിതാക്കളുടെ പ്രതീക്ഷ സഫലമാക്കാത്ത മക്കൾ..........

അമിത പ്രതീക്ഷ, ഏക പ്രതീക്ഷ, ഒരു ചെറിയ പ്രതീക്ഷ, വലിയ പ്രതീക്ഷ, അവസാന പ്രതീക്ഷ, . . . . . . . . . . . . . . . . . . . . . . . .

പ്രതീക്ഷകൾ പല വിധത്തിലാണ്, അവ അവസാനിക്കുന്നില്ലേയില്ല.

ചെറുപ്പത്തിൽ എനിയ്ക്കും ഉണ്ടായിരുന്നിരിക്കാം പ്രതീക്ഷകൾ. അല്ലെങ്കിൽ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ! പക്ഷേ പണ്ടത്തെ ആ പ്രതീക്ഷകളൊന്നും ഇപ്പോൾ മനസ്സിലില്ല. വലിയ ജോലി........ സുന്ദരിയായ ഭാര്യ....... എയർ കണ്ടീഷൻ ചെയ്ത വലിയ ബംഗ്ലാവ്,........  ചലിക്കുന്ന കൊട്ടാരം പോലത്തെ കാറ്........... ഇതൊക്കെ, ഒരു പക്ഷേ, ഞാനും അന്ന് പ്രതീക്ഷിച്ചിരിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം കൂടാതെ പ്രതീക്ഷിക്കാമെന്നതുകൊണ്ടും പ്രതീക്ഷിക്കാൻ വാറ്റും നികുതിയും ഒന്നും വേണ്ടാത്തതുകൊണ്ടും പ്രതീക്ഷകളുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്.  പകൽക്കിനാവുകളിൽ പ്രതീക്ഷകളെയും പ്രതീക്ഷിച്ചിരിക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും പ്രതീക്ഷ ഫലവത്താകുക എന്നത് എളുപ്പമല്ല എന്നാണ് പക്ഷേ ജീവിതം പഠിപ്പിച്ചത്.  പ്രതീക്ഷിച്ചത് ഓരോന്നും ഫലവത്താകാതെ പോകുന്നത് അറിയുമ്പോഴും പുതിയ പുതിയ പ്രതീക്ഷകൾ മനസ്സിൽ ചേക്കേറുന്നത് കാരണം ജീവിച്ചിരിക്കാനുള്ള ചോദന മനസ്സിലും ജീവിതത്തിലും അനുസ്യൂതം നിലനിന്നു. ഒടുവിൽ ജീവിതം വർഷങ്ങളുടെ അർദ്ധസെഞ്ച്വറി പിന്നിട്ടപ്പോഴാണ് പ്രതീക്ഷകൾ എല്ലാം ചാപിള്ളകൾ ആയിരുന്നെന്നും പ്രതീക്ഷിക്കുന്നതിൽ ഇനി അർത്ഥമില്ലെന്നും പ്രതീക്ഷിക്കാനിനി ഒന്നുമില്ലെന്നും ഉള്ള വലിയ സത്യം മനസ്സിനെ ഗ്രഹിച്ചത്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നിട്ടും ഇതായിപ്പോയല്ലോ എന്റെ ഗതി എന്ന് ഞാൻ വ്യാകുലപ്പെട്ടു. 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു മകളുണ്ടായിരുന്നെങ്കിൽ അവൾക്ക് പ്രതീക്ഷ എന്ന് പേരിടാമായിരുന്നെന്നും എങ്കിൽ എപ്പോഴും മനസ്സിലും ജീവിതത്തിലും പ്രതീക്ഷ ഉണ്ടാകുമായിരുന്നെന്നും ഉള്ള ഒരു ആശയം എന്റെ മനസ്സിലുദിച്ചത്. അപ്പോൾ ഇനി ഒരു മകൾക്കുള്ള ബാല്യം എനിക്കില്ലല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. ആൺകുട്ടികൾക്ക് പ്രതീക്ഷ എന്നു പേരിടാൻ പറ്റാത്തതിലെ അനൗചിത്യം അന്നെന്നെ വല്ലാതെ ചിന്തിപ്പിച്ചു. അപ്പോഴാണ് ഭാര്യയുടെ പേര് പ്രതീക്ഷ എന്നാക്കിയാലോ എന്ന് ഞാൻ ഗൗരവമായി ചിന്തിച്ചത്. പക്ഷേ മദ്ധ്യവയസ്സ് കഴിഞ്ഞ, ഇനി വലുതായൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു സ്ത്രീയുടെ പേര് പ്രതീക്ഷ എന്നാക്കുന്നതിലെ അപാകത ഞാൻ തിരിച്ചറിഞ്ഞു. പ്രതീക്ഷിക്കാൻ ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിനെ മഥിച്ചു.

അങ്ങനെയിരിക്കുമ്പോഴായിരുന്നു മലയാളത്തിൽ ബ്ലോഗുകൾ പ്രചുരപ്രചാരം നേടിയതും മലയാളികളെല്ലാം ബ്ലോഗർമാരായതും. കൊടകരപുരാണങ്ങളെല്ലാം ബൂലോകത്ത് കത്തി നിൽക്കുന്ന കാലം........... ബ്ലോഗിന്റെ രൂപത്തിലാണ് അപ്പോൾ പ്രതീക്ഷ എന്നെ ചുറ്റിപ്പിടിച്ചത്. **ചുള്ളന്മാരെയൊക്കെ നിഷ്പ്രയാസം നിഷ്പ്രഭരാക്കാമെന്ന നിർദ്ദോഷമായ നിർദ്ദേശം മനസ്സിൽ സ്വയം പൊന്തി വന്നപ്പോൾ അതിലടങ്ങിയ വങ്കത്തം മനസ്സിലാകാതെ ആൾരൂപത്തിന്റെ വേഷം കെട്ടി, അടങ്ങാത്ത പ്രതീക്ഷയോടെ, ബ്ലോഗ് തുടങ്ങിയതും ബൂലോകത്ത് **പട്ടിണി കൂടാതെ കഴിയാനുള്ള ഒരു ദിവസം ഒന്നെന്ന കമന്റ് പോലും കിട്ടാതെ പ്രതീക്ഷ എന്നോട് വിട പറഞ്ഞപ്പോൾ ഞാൻ ബ്ലോഗിനോടും വിട പറഞ്ഞതും ഞാൻ ഇന്നലെയെന്നപോലെ ഓർക്കുന്നു.

ഇനിയെന്ത് എന്ന ചോദ്യത്തിനൊരു ഉത്തരവും കിട്ടാത്തവണ്ണം പ്രതീക്ഷകൾ എന്നെ കൈവിട്ടപ്പോഴാണ് ഒടുവിൽ ഞാൻ കേരളം വിടാനായി ഡൽഹിക്കുള്ള വിമാനവും പ്രതീക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലിരുന്നത്. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയതിനാലാവാം ആ പ്രതീക്ഷ എന്തായാലും സഫലമാവുകയും ഞാൻ ഉത്തരേന്ത്യയിൽ കാലു കുത്തുകയും ചെയ്തു. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ഉത്തരപ്രദേശിലെ നോയ്ഡയിലേക്ക് കാറിൽ പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല മരണമില്ലാത്ത പ്രതീക്ഷകളുടെ പറുദീസയിലേക്കാണ് ഞാൻ പോകുന്നതെന്ന്.

അടുത്ത ദിവസം ബസ്സ് കാത്തു നിൽക്കുമ്പോൾ എനിയ്ക്ക് വലിയൊരു കാര്യം മനസ്സിലായി... ഇവിടെ, ഭാരതത്തിന്റെ ഈ ഹൃദയഭൂമിയിൽ, ബസ്സ് കാത്തു നിൽക്കുന്നതു പോലും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നത് ആയിരുന്നു അത്. നോയ്ഡയിലെ പൊള്ളുന്ന വെയിലിൽ ബസ്സ് കാത്ത് മണിക്കൂറുകൾ നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.  "യാത്രിയോം, ധ്യാൻ ദേ, ബസ് ഏക് ഖണ്ടേ കീ ദേരീ സെ ചൽ രഹീ ഹെ, കൃപയാ ബസ് കേ ലിയേ പ്രതീക്ഷാ കീജീയേ; ആപ്കീ അസുവിധാ കേലിയേ ഹമേം ഖേദ് ഹെ!" എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നത് ഞാൻ അവിടെ നിന്നുകൊണ്ട് പ്രതീക്ഷാപൂർവ്വം കേട്ടു. എന്റെ പുതിയ ജീവിതത്തെപ്പറ്റി വീട്ടിലേക്കൊരു എഴുത്ത് സ്പീഡ്പോസ്റ്റ് ആയി അയക്കാൻ നോയ്ഡയിലെ പോസ്റ്റ് ഓഫീസിൽ ക്യൂ നിൽക്കുമ്പോൾ, ക്യൂ നിൽക്കുന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതായി എനിയ്ക്ക് സ്വയം ബോദ്ധ്യമാവുകയുണ്ടായി. ഏത് കൗണ്ടറിലാണ് സ്പീഡ്പോസ്റ്റ് എടുക്കുക എന്ന് അവിടത്തെ എൻക്വയറിയിൽ ചോദിച്ചപ്പോൾ 'വോ ലംബീ ലയിൻ കേ പീച്ചേ പ്രതീക്ഷാ കരോ' എന്നാണൊരാൾ എന്നെ ഉപദേശിച്ചത്. പോസ്റ്റൽ ക്ലാർക്ക് വളരെ പതുക്കെ ജോലി ചെയ്തതിനാൽ ക്യൂവിൽ എനിയ്ക്ക് ധാരാളം നേരം പ്രതീക്ഷ കൈ വിടാതെ നിൽക്കാനായി. എന്തിനധികം പറയുന്നു, ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചതു പോലും പ്രതീക്ഷ കൈ വിട്ടില്ല. "ആപ് കീ കോൾ പ്രതീക്ഷാ മേം രഖാ ഹെ' എന്നാണ് ഒരു കിളിമൊഴി എന്റെ ഫോണിലൂടെ മൊഴിഞ്ഞത്. ഫോൺ വിളിയ്ക്ക് പോലും പ്രതീക്ഷയായാലുള്ള സ്ഥിതിയൊന്നാലോചിച്ചു നോക്കൂ!!

പ്രതീക്ഷകൾക്ക് വളക്കൂറുള്ള മണ്ണാണ് ഉത്തരേന്ത്യ എന്ന് പിന്നീടുള്ള ആഴ്ചകളും മാസങ്ങളും എന്നെ ബോദ്ധ്യപ്പെടുത്തി.  ചുവപ്പുനാടയിൽ കുടുങ്ങി മലയാളിയെ നിരാശനാക്കുന്ന കാര്യങ്ങൾക്ക് വരെ ഇവിടെ പ്രതീക്ഷ ബാധകമാണെന്ന് ഞാൻ ഓഫീസുകളിൽ നിന്ന് മനസ്സിലാക്കി.  നാട്ടിലേക്ക് പോകാനായി ഒരു റെയിൽവേ ടിക്കറ്റെടുക്കാമെന്ന് കരുതി സ്റ്റേഷനിൽ പോയപ്പോഴല്ലേ അറിയുന്നത് അവിടെ പ്രതീക്ഷിക്കാൻ മാത്രമായി ഒരു ആലയമുണ്ടെന്ന്. അതിന്റെ പേരത്രേ പ്രതീക്ഷാലയം എന്ന്.... എത്ര നേരം വേണമെങ്കിലും അവിടെ പ്രതീക്ഷിച്ചിരിക്കാം എന്നതത്രേ ഈ പ്രതീക്ഷാലയങ്ങളുടെ പ്രത്യേകത. നമ്മുടെ നാട്ടിലൊക്കെ അനാഥാലയം, വൃദ്ധസദനം എന്നൊക്കെയേ ഞാൻ കേട്ടിട്ടുള്ളു. പ്രതീക്ഷാലയങ്ങളിൽ എത്ര നേരം വേണമെങ്കിലും പ്രതീക്ഷിച്ചിരിക്കാം എന്ന അറിവ് എന്നിൽ മറ്റൊരു പ്രതീക്ഷയും ഉണർത്തി. നാട്ടിലെ മക്കൾ നോക്കാത്ത വൃദ്ധനും വൃദ്ധയും വൃദ്ധാലയങ്ങളിൽ പോയി നരകിക്കുന്നതിലും നല്ലതല്ലേ ഉത്തരേന്ത്യയിലെ ഈ പ്രതീക്ഷാലയങ്ങളിൽ വന്ന് പ്രതീക്ഷിച്ചിരിക്കുന്നത് എന്നതായിരുന്നു ആ പ്രതീക്ഷ. ഇവിടത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ്‌സ്റ്റാൻഡുകളിലും പ്രതീക്ഷാലയമുണ്ടെന്നത് പ്രതീക്ഷയ്ക്ക് തികച്ചും വക നൽകുന്ന ഒന്നാണ്.  ഞാൻ ഈയിടെ നടത്തിയ കാശിയാത്രക്കിടെ വഴിയിൽ കണ്ട ഒരു പ്രതീക്ഷാലയത്തിന്റെ ചിത്രം ഞാനിവിടെ കൊടുത്തിട്ടുണ്ട്.  അതിൽ സൂക്ഷിച്ചു നോക്കിയാൽ പ്രതീക്ഷാലയ് എന്നെഴുതി വച്ചിരിക്കുന്നത് കാണാം.

  ആളും അർത്ഥവും ഇല്ലാതെ അടഞ്ഞു കിടക്കുന്ന ഇതു പോലുള്ള പ്രതീക്ഷാലയങ്ങൾക്ക് ഇത്തിരി ആളും അനക്കവും വേണമെങ്കിൽ ഞാൻ തന്നെ ശ്രമിക്കണമെന്ന് എനിയ്ക്ക് തോന്നി. സമൂഹത്തിനായി എനിയ്ക്കും നല്ലതെന്തെങ്കിലും ചെയ്യാവുന്നതല്ലേ? അതുകൊണ്ട് കാലനുപോലും വേണ്ടാത്ത വൃദ്ധജനങ്ങളെയെല്ലാം ഇങ്ങോട്ടേയ്ക്ക്, ഇവിടത്തെ പ്രതീക്ഷാലയങ്ങളിലേയ്ക്ക്,  ക്ഷണിച്ചാലോ എന്നാണിപ്പോഴെന്റെ ചിന്ത മുഴുവനും............

                                                            x x x x x x x x x x

** ബൂലോഗത്തു നിന്നും കടമെടുത്ത വാക്കുകളും പ്രയോഗങ്ങളും

2012, മാർച്ച് 30, വെള്ളിയാഴ്‌ച

പർദ്ദ

വീടിനും വീട്ടുകാർക്കും വേണ്ടി ഹോമിക്കപ്പെട്ടതാണല്ലോ വീട്ടമ്മമാരുടെ ജീവിതം! ഉടുത്തൊരുങ്ങി, പുറത്തിറങ്ങി നടക്കാനൊരു അവസരവും സ്വന്തമായി ഒരു വരുമാനവും തരുന്ന തരത്തിലുള്ള ഒരു തൊഴിലില്ലാത്തവരെയാണല്ലോ നാം പൊതുവേ വീട്ടമ്മമാരെന്നു പറയുന്നത്. വീടെന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്നതാണ് അവരുടെ പകലുകൾ. ഇനി ഭർത്താവ് ഉദ്യോഗസ്ഥനും കൃത്യസമയത്ത് ഓഫീസിലെത്തുന്നവനും ആണെങ്കിൽ വീട്ടമ്മയ്ക്ക് തന്റെ പകലുകൾ നേരത്തേ തുടങ്ങേണ്ടതും ഉണ്ട്. പിന്നീടങ്ങോട്ട് സന്ധ്യ വരെ പകലിനെ തള്ളി നീക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അയൽവാസികൾ അന്യഭാഷക്കാരും ദേശക്കാരുമാണെങ്കിൽ പിന്നത്തെ കാര്യം ഒട്ടും പറയുകയും വേണ്ട. ന്യൂസ്പേപ്പറും സീരിയലുമൊക്കെയായി ഒന്നോ രണ്ടോ മണിക്കൂറൊക്കെ ചെലവാക്കാമെങ്കിലും അതു കൊണ്ടു തീരുന്നതല്ലല്ലോ പകലിന്റെ നീളം. അതുകൊണ്ടൊക്കെയായിരിക്കാം വീടൊന്നു മോടി പിടിപ്പിക്കണമെന്ന് എന്റെ ഭാര്യക്ക് തോന്നിയത്. അങ്ങനെയാകുമ്പോൾ വിരസമായ പകലുകൾ കുറച്ചെങ്കിലും നീങ്ങിക്കിട്ടും എന്നവൾ കരുതിയിരിക്കാം. അങ്ങനെയാണ് കുറച്ച് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിൽ പോകാൻ കൂട്ട് പോകണമെന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞത്. പക്ഷേ വെറ്റിലയിൽ ചുണ്ണാമ്പ് തേക്കാൻ നേരം കിട്ടാതെ ഓഫീസ് കാര്യങ്ങൾക്ക് ഓടി നടക്കുന്ന എനിയ്ക്ക് അവളുടെ ആ ആഗ്രഹം നടത്തിക്കൊടുക്കാനൊന്നും ആയില്ല. ഈ ശനിയാഴ്ചയാകട്ടെ, അടുത്ത അവധിദിവസത്തിലാവട്ടെ എന്നെല്ലാം ഓരോ ഒഴികഴിവ് പറഞ്ഞ് വീട് മോടിപ്പെടുത്താനുള്ള അവളുടെ മോഹം ഞാൻ നീട്ടിനീട്ടിക്കൊണ്ടു പോയി. അതിലിടയ്ക്ക് ശൈത്യകാലം തുടങ്ങുകയും കമ്പിളി പുതച്ച് ഭാര്യ വീട്ടിലിരിക്കാൻ തുടങ്ങുകയും ചെയ്തു. ഉത്തരപ്രദേശിലെ തണുപ്പ് ഉത്തരപ്രദേശിൽ താമസിച്ചവർക്കല്ലേ അറിയൂ? അസഹ്യമായ ആ തണുപ്പ് കാരണം അവൾ പിന്നെ പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങാനോ മെനക്കെട്ടില്ല.

തണുപ്പ് മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നതിലിടയ്ക്ക് അവൾ വീണ്ടും അവളുടെ ആഗ്രഹം പുറത്തെടുത്തു. വീട് മോടിയാക്കാനുള്ള സാധനങ്ങൾ വാങ്ങാനായി പിന്നത്തെ ശ്രമം. പക്ഷേ, പുറത്ത് പോകാൻ എന്റെ സഹായം അവൾ അഭ്യർത്ഥിച്ചില്ല; തണുപ്പ് മാറുന്നതിലിടയ്ക്ക് അവൾ കുറച്ച് അയൽവാസികളുമായി സമ്പർക്കം സ്ഥാപിച്ചിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഇനി എന്തെങ്കിലും അത്യാവശ്യത്തിന് അവരുടെ കൂടെ പുറത്ത് പോകാവുന്നതേ ഉള്ളൂ എന്ന് ഞാനവളെ പ്രോത്സാഹിപ്പിച്ചു. തണുപ്പ് പോലെയോ അതിലധികമോ അസഹ്യമാണ് ഇവിടത്തെ ചൂട് എന്നറിയാവുന്ന ഞാൻ, “എങ്കിൽ പിന്നെ പുറം പൊള്ളുന്ന ചൂട് തുടങ്ങുന്നതിനു മുമ്പ് വേണ്ടതൊക്കെ പോയി വാങ്ങിക്കൂടെ” എന്ന് പച്ചക്കൊടി കാട്ടുകയും ചെയ്തു.

ഒരു ദിവസം ഞാൻ ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോൾ കട്ടിലിൽ നിറയെ പുതിയ തുണിയും മറ്റു കുണ്ടാമണ്ടികളും വാരി വലിച്ചിട്ടിരിക്കുന്നത് കണ്ടു. എല്ലാം അവൾ അന്ന് പുറത്ത് നിന്ന് വാങ്ങിക്കൊണ്ടു വന്നതാണ്. കട്ടിലിൽ കിടക്കുന്ന സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 'ഞാൻ നാലു പർദ്ദയും വാങ്ങി' എന്നവൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോകുക തന്നെ ചെയ്തു. അവൾ പോയി പർദ്ദ വാങ്ങുമെന്ന് സ്വപ്നേപി പ്രതീക്ഷിച്ചതല്ലെങ്കിലും ഞാൻ അവളോട് മോശമായൊന്നും പറഞ്ഞില്ല. അവൾ ചെയ്തതിനെ ചോദ്യം ചെയ്യുന്നത് അവൾ ഇഷ്ടപ്പെടില്ലെന്നും അപ്രിയമായി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവളുടെ മൂഡ് ശരിയാകാൻ ഒരാഴ്ചയെങ്കിലും എടുക്കും എന്നും അറിയുന്ന ഞാൻ അവളെ നോക്കി വെറുതെ ഒരു വിഡ്ഡിച്ചിരി ചിരിച്ചതേയുള്ളു. പൊതുജനങ്ങളിൽ നിന്നുള്ള പരാതി കൂടാതെ തൊടാനും പിടിക്കാനും ആകപ്പാടെ ഉള്ള ഒരു പെൺതരിയാണല്ലോ ഇത് എന്ന അറിവ് നിശ്ശബ്ദനായിരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ചെറുപ്പത്തിൽ അമ്മയെ ചുറ്റിയും വലുതായാൽ ഭാര്യയെ ചുറ്റിയും ആണ് പുരുഷന്റെ ജീവിതം എന്നറിയുന്ന ഞാൻ ഭാര്യയെ മുഷിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന കാരണവും അതിനായി കണ്ടെത്തി. കടുത്ത വേനലല്ലേ വരുന്നത്, വെയിൽ കൊണ്ടാൽ ദേഹം കരുവാളിച്ചു പോകില്ലേ? അതുകൊണ്ട് വെയിലിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം അവൾ പർദ്ദ വാങ്ങിയത് എന്ന് ഞാൻ ചിന്തിച്ചു. എന്നാലും നാലു പർദ്ദ വാങ്ങിയതിന്റെ പൊരുൾ എനിയ്ക്കൊട്ടും മനസ്സിലായില്ല. അതെന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. അല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങളൊന്നും പ്രതീക്ഷിച്ച പോലെ നടക്കാറില്ല. രണ്ടെണ്ണം അവൾക്കും ബാക്കി ഓരോന്നും കുട്ടികൾക്കും ആയിരിക്കുമെന്നും ഞാൻ സമാധാനിച്ചു. എന്തായാലും പർദ്ദ എവിടെ എന്നു ചോദിക്കാനോ അതെടുത്തു നോക്കാനോ എന്റെ മനസ്സെന്നെ അനുവദിച്ചില്ല. ഇത്രയും കാലം കുളിച്ച് കുറി തൊട്ട് നടന്നിരുന്ന ഇവൾ ഇനി പർദ്ദ ഇട്ട് നടക്കുന്ന കാര്യം എനിയ്ക്ക് ചിന്തിക്കാനേ ആയില്ല. ഇനി പർദ്ദയിട്ട അവളുടെ കൂടെ നടക്കുമ്പോൾ ഏതോ ഉമ്മച്ചിയേയും കൂട്ടി നടക്കാനാണ് ഇവൻ ഉത്തരേന്ത്യയിൽ കൂടിയിരിക്കുന്നതെന്ന് എന്നെ അറിയുന്നവരാരെങ്കിലും സംശയിക്കില്ലേ എന്ന ചിന്തയും എന്റെ മനസ്സിലുണ്ടായി.  പുറത്ത് പോകുമ്പോൾ സാരിക്കൊത്ത ബ്ലൗസും ബ്ലൗസിനൊത്ത മാലയും മാലയ്ക്കൊത്ത കമ്മലും കമ്മലിനൊത്ത ഹെയർപിന്നും ധരിയ്ക്കുന്ന അവൾ ഇനി പർദ്ദ ഇടുമ്പോൾ ഇതൊക്കെ എന്തു ചെയ്യുമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താണ് പിറുപിറുക്കുന്നതെന്ന അവളുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ കുളി മുറിയിലേക്ക് നടന്നു. തല പുകയുമ്പോൾ സ്വസ്ഥമായി ഇരിക്കാവുന്ന ഒരേ ഒരു സ്ഥലമാണത്. സ്വസ്ഥമായി ഇരിക്കാൻ മാത്രമല്ല, പുക വലിക്കുക, കാർക്കിച്ചു തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങി പബ്ലിക്ക് ആയി ചെയ്താൽ പോലീസ് പിടിക്കാവുന്ന പല കാര്യങ്ങളും പിഴ കൂടാതെ ചെയ്യാവുന്ന ഒരു സ്ഥലം കൂടിയാണിത്. ഗാനഗന്ധർവ്വനാണെന്ന ഭാവത്തിൽ എത്ര എത്ര പ്രണയഗാനങ്ങൾ ഞാനീ കുളിമുറിയിലിരുന്ന് പാടിയിട്ടുണ്ടെന്നോ?

പിന്നീടുള്ള ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുന്നതും വീട്ടുകാരോട് പർദ്ദ വാങ്ങിയ കാര്യം പറഞ്ഞ് മിനിറ്റുകളോളം സംസാരിക്കുന്നതും പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതും എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഇതെല്ലാം എന്റെ കഥയില്ലായ്മയായി കരുതി ഞാൻ മിണ്ടാതെ നടന്നതേയുള്ളു. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് സംസാരിക്കാൻ ഗഹനമായ വിഷയങ്ങളൊന്നും വേണ്ടല്ലോ എന്ന കാര്യം എന്റെ മനസ്സിൽ തേട്ടി വന്നു. പർദ്ദ വാങ്ങിയതിൽ ചിരിക്കാനെന്തിരിക്കുന്നു എന്ന് ഞാൻ സ്വയം പിറുപിറുത്ത് കൊണ്ടിരുന്നപ്പോൾ 'മനുഷ്യാ, വായ അടക്കി വയ്ക്ക്' എന്നുപദേശിക്കാൻ അവളൊട്ട് മറന്നതുമില്ല.

ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലെത്തുമ്പോൾ താമസിക്കുന്ന വാടകവീടിന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു. പുറത്തു നിന്നു നോക്കുമ്പോഴേ വീടിനൊരു പുതുമോടി ഉള്ളതു പോലെ എനിയ്ക്ക് തോന്നി. സ്വീകരണമുറിയുടെ ജനലുകളെല്ലാം നല്ല ഭംഗിയുള്ള കർട്ടൻ തൂക്കി അവൾ മോടി കൂട്ടിയിരുന്നു. അതാണീ പുതിയ മുഖച്ഛായയ്ക്ക് കാരണം. വീടിന്റെ ചുമരിനും നിലത്തുകിടക്കുന്ന സെറ്റിയ്ക്കും ചേർന്ന കളറും ഡിസൈനും ഉള്ളതായിരുന്നു പുതിയ കർട്ടൻ. സംഗതി കൊള്ളാമല്ലോ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സെറ്റിയിലിരുന്നു. ഭാര്യ തന്ന ചൂടുള്ള ചായ ഊതി ഊതി കുടിക്കുന്നതിനിടയിൽ വാതിലിൽ മുട്ടു കേട്ടു.

വാതിൽ തുറന്നപ്പോൾ കണ്ടത് തൊട്ടു മുന്നിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഛത്തീസ്ഗഡുകാരനെയാണ്. കാര്യമായെന്തെങ്കിലും പറയാനുണ്ടെങ്കിലേ അയാൾ ഇങ്ങനെ വാതിലിൽ മുട്ടാറുള്ളു. അയാൾക്ക് ഇംഗ്ലീഷും എനിയ്ക്ക് ഹിന്ദിയും അറിയില്ലെന്നതു തന്നെ അതിന്റെ കാരണം. ഭാഷ അറിയാതെ എന്തു സംസാരം? വാതിൽ തുറന്ന പാടേ അയാൾ സെറ്റിയിലിരുന്നു. 'അബ് ആപ് കേ ഘർ ബാഹർ സേ സുന്ദർ ലഗ് രഹാ ഹെ' എന്നു പറഞ്ഞാണ് ആഗതൻ സംസാരം തുടങ്ങിയത്. വീട്ടിൽ കർട്ടൻ പിടിപ്പിച്ചതാണ് സംസാരവിഷയം എന്നു മനസ്സിലായ ഞാൻ നോയ്ഡയിലെ ചൂടിനെ കുറിച്ചും കർട്ടനിട്ടാൽ കിട്ടുന്ന ആശ്വാസത്തെ കുറിച്ചുമെല്ലാം ആവും വിധം ഹിന്ദിയിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അയാൾക്ക് പറയാനുണ്ടായിരുന്നത് പർദ്ദയെ കുറിച്ചായിരുന്നു. 'ആപ് കേ പർദ്ദേ ബഹുത് സുന്ദർ ലഗ് രഹാ ഹെ' എന്നയാൾ പറഞ്ഞപ്പോൾ എനിയ്ക്കൊന്നും മനസ്സിലായില്ല. എന്റെ ഭാര്യ പർദ്ദ വാങ്ങിയ കാര്യം ഇയാളെങ്ങനെ അറിഞ്ഞു എന്നായി എന്റെ ഉള്ളിലെ സംശയം. ഇനി ഭാര്യയെങ്ങാൻ പർദ്ദ ഉടുത്താണോ നിൽക്കുന്നതെന്ന് ഒരു വേള ഞാൻ സംശയിച്ചു. പക്ഷേ പതിവു പോലെ സാരിയും ബ്ലൗസും തന്നെയായിരുന്നു അവളുടെ വേഷം. വിഷയം പർദ്ദയാണെന്ന് അറിഞ്ഞ അവൾ താല്പര്യപൂർവ്വം അത് കേൾക്കാൻ എന്റെ അടുത്ത് വന്നിരുന്നു. ഈ പർദ്ദ ആരാണ് സെലക്റ്റ് ചെയ്തതെന്നും അത് ചുമരിനും നിലത്തിനും നല്ല പോലെ മാച്ച് ചെയ്യുന്നുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ "ഈശ്വരാ, ഇയാൾ കർട്ടനെ കുറിച്ചാണല്ലോ സംസാരിക്കുന്നത്" എന്ന് ഞാൻ പിറുപിറുത്തു. ആകെ കൺഫ്യൂഷനിലായ ഞാൻ ഇനി അയാളോട് എന്തു പറയണം എന്നറിയാതെ വെറുതെ മിണ്ടാതിരുന്നു. അപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ ഇരിക്കുന്ന എന്നോട് എന്റെ ഭാര്യ “കർട്ടന് ഹിന്ദിയിൽ പർദ്ദ എന്നാണ് പറയുക” എന്ന് പറഞ്ഞപ്പോൾ മുൻ ദിവസങ്ങളിൽ അവൾ നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ പൊരുൾ എനിയ്ക്ക് നല്ല പോലെ മനസ്സിലായി. പർദ്ദയെക്കുറിച്ച് ഞാൻ മെനഞ്ഞുണ്ടാക്കിയ തെറ്റിദ്ധാരണകളെക്കുറിച്ചോർത്ത ഞാനപ്പോൾ പർദ്ദയും പിടിച്ച് ആ സെറ്റിയിലങ്ങനെ ഇരുന്നു. ശരിക്കുമൊരു പർദ്ദയെടുത്ത് മൂടാനുള്ള ഒരു മൂഡായിരുന്നു എനിയ്ക്കപ്പോൾ.........

2012, മാർച്ച് 4, ഞായറാഴ്‌ച

KSRTCയും Route നമ്പറും

രണ്ടു മൂന്നു മാസം മുമ്പാണ്‌, പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. KSRTC സിറ്റിബസ്സുകള്‍ക്ക്‌ Route നമ്പര്‍ ഏര്‍പ്പെടുത്തുന്നുവെന്ന്. അപ്പോഴേ ഇതെഴുതണമെന്നു കരുതിയതാണ്‌. പക്ഷേ ഞാന്‍ അന്നു ബ്ലോഗെഴുത്തെന്ന എന്റെ ചവറെഴുത്ത്‌ തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ സിറ്റിയില്‍ എല്ലാ ബസ്സുകള്‍ക്കും റൂട്ട്‌ നമ്പറായിക്കഴിഞ്ഞിരിയ്ക്കുന്നു. എല്ലാ ബസ്സുകളുടേയും ബോര്‍ഡില്‍ റൂട്ട്‌ നമ്പര്‍ കാണാം. ആ കാര്യത്തില്‍ KSRTCയ്ക്ക്‌ സന്തോഷിയ്ക്കാം. പക്ഷേ.....

എത്ര ആളുകള്‍ ആ റൂട്ട്‌ നമ്പര്‍ നോക്കി യാത്ര ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്ന് KSRTC ഒന്ന് അന്വേഷിച്ചാല്‍ നന്നായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഉദ്ദേശിച്ച കാര്യം സാധിച്ചുവോ എന്നൊരു പരിശോധന അവര്‍ ചെയ്യേണ്ട സമയമായിരിക്കുന്നു.

മലയാളം മാത്രം അറിയുന്ന ഒരു കേരളീയന്‍ ആദ്യമായി ബോംബേയിലെത്തുന്ന കാര്യമൊന്നു ചിന്തിയ്ക്കു. അല്ലെങ്കില്‍ ബോംബേ വേണ്ട. നമ്മുടെ ചെന്നൈ ആയാലും മതി. അയാള്‍ക്ക്‌ ഹിന്ദിയോ തമിഴോ ഒന്നും അറിയില്ല എന്നു ഞാനാദ്യമേ പറഞ്ഞു. ചെന്നിറങ്ങിയ നഗരത്തിന്റെ ഭൂമിശാസ്ത്രവും അയാള്‍ക്ക്‌ അറിഞ്ഞുകൂടാ. പക്ഷേ അവിടെ ഒരു മലയാളിയെ കണ്ടുമുട്ടുന്ന കാര്യം ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. ചെന്നൈയിലെത്തുന്ന നമ്മുടെ മലയാളി അവിടത്തെ ഒരു മലയാളിയെക്കാണുന്നു. അയാള്‍ക്ക്‌ പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും വിവരങ്ങള്‍ തിരക്കുന്നു. പുതിയ ആള്‍ക്ക്‌ അപരന്‍ ഒരു Route നമ്പര്‍ പറഞ്ഞുകൊടുക്കുന്നു. കൂടുതലൊന്നും അവര്‍ ഈ കാര്യത്തെക്കുറിച്ചു സംസാരിയ്ക്കുന്നില്ല. പിന്നീട്‌ അയാള്‍ ഈ റൂട്ട്‌ നമ്പര്‍ എഴുതി വച്ച ബസ്‌സ്റ്റോപ്പ്‌ കണ്ടു പിടിച്ചാല്‍ മതി. അത്‌ കുറച്ചു നടന്നിട്ടായാലും കണ്ടുപിടിയ്ക്കാം. കാരണം റൂട്ട്‌ നമ്പര്‍ എല്ലാ ബസ്‌സ്റ്റോപ്പിലും എഴുതിവച്ചിരിയ്ക്കും. (എല്ലാ ബസ്‌സ്റ്റോപ്പിലും വെയ്റ്റിംഗ്‌ ഷെഡ്‌ ഉണ്ടായിരിയ്ക്കും, അവിടെ റൂട്ട്‌ നമ്പര്‍ എഴുതിയും ഇരിയ്ക്കും)
ഇനി അവിടെ നില്‍ക്കുകയേ വേണ്ടു. അയാള്‍ക്ക്‌ വേണ്ട ബസ്‌ അവിടെ വന്നു നില്‍ക്കും. അപ്പോള്‍ അതിന്മേല്‍ ആ റൂട്ട്‌ നമ്പര്‍ ഇല്ലേ എന്നൊന്ന് ഉറപ്പു വരുത്തണം, പിന്നെ അതില്‍ കേറണം. അയാള്‍ക്ക്‌ എത്തേണ്ട സ്ഥലത്തെത്താം. കാര്യങ്ങളെല്ലാം ഭംഗിയായി. ഇപ്പറഞ്ഞതെല്ലാം മലയാളിയ്ക്ക്‌ മാത്രമല്ല അവിടത്തുകാരനും ബാധകം തന്നെ.
ഇനി ഒരു ഹിന്ദി മാത്രം അറിയുന്ന ഒരാള്‍ തിരുവനന്തപുരത്തെത്തുന്ന കാര്യം നോക്കാം. അയാള്‍ ഒരു ഹിന്ദിക്കാരനെ കാണുന്നു. പോകേണ്ട സ്ഥലത്തേയ്ക്കുള്ള ബസ്സിന്റെയും ബസ്‌സ്റ്റോപ്പിന്റെയും റൂട്ട്‌ നമ്പര്‍ മനസ്സിലാക്കുന്നു. ഇനിയോ???
അയാള്‍ എവിടെപ്പോയി നില്‍ക്കും? തിരുവനന്തപുരത്ത്‌ ബസ്‌സ്റ്റോപ്പില്‍ പലയിടത്തും വെയ്റ്റിംഗ്‌ ഷെഡില്ല, റൂട്ട്‌ നമ്പര്‍ എഴുതാന്‍ സ്ഥലവുമില്ല. സ്ഥലം ഉള്ളിടത്ത്‌ റൂട്ട്‌ നമ്പര്‍ എഴുതിവച്ചിട്ടുമില്ല. (അങ്ങനെയൊരു സമ്പ്രദായമേ ഈ തിരുവനന്തപുരത്ത്‌ കണ്ടിട്ടില്ല.) അപ്പോള്‍ ഊഹിച്ചുകൂടെ ഈ റൂട്ട്‌ നമ്പര്‍ കൊണ്ട്‌ യാത്രക്കാര്‍ക്ക്‌ എന്തു പ്രയോജനം എന്ന്!! അതുകൊണ്ടു തന്നെ ഒരാളും ഈ റൂട്ട്‌ നമ്പര്‍ നോക്കാറുമില്ല(??). ബസ്‌സ്റ്റോപ്പ്‌ എവിടെ എന്ന് ചോദിച്ചു ചോദിച്ചു പോകാനാണെങ്കില്‍ പിന്നെ ഈ റൂട്ട്‌ നമ്പറെന്തിനാ?
ഇത്‌ ആദ്യമായിട്ടല്ല ഇവിടെ KSRTC ഈ റൂട്ട്‌ നമ്പര്‍ ഇടുന്നത്‌. 80-കളിലും 90-കളിലും ഈ സംരംഭം ഇവിടെ പരാജയപ്പെട്ടതാണ്‌. എന്റെ അറിവില്‍ അതിനുള്ള കാരണവും ഞാന്‍ മേലെ എഴുതി. പക്ഷേ എന്തുകൊണ്ടാണ്‌ അന്നൊക്കെ അത്‌ പരാജയപ്പെട്ടത്‌ എന്ന് KSRTC അന്വേഷിച്ചിരുന്നുവോ എന്തോ? എന്തുകൊണ്ടാണ്‌ ഇപ്പോള്‍ വീണ്ടും റൂട്ട്‌ നമ്പര്‍ ഏര്‍പ്പെടുത്തിയത്‌ എന്ന കാര്യവും വ്യക്തമല്ല.

ഒന്നുമില്ലെങ്കിലും റൂട്ട്‌ നമ്പറെഴുതാന്‍ കുറച്ചു പെയ്ന്റ്‌ എങ്കിലും വന്‍ നഷ്ടത്തിലോടുന്ന KSRTCയ്ക്ക്‌ ചെലവായിക്കാണും
ഞാനിതെഴുതാന്‍ കാരണം ഞാനും KSRTCയും തമ്മിലുള്ള സാമ്യമാണ്‌. രണ്ടും വന്‍ നഷ്ടത്തിലാണ്‌ ഓടുന്നത്‌. നഷ്ടത്തില്‍ നിന്നു കര കയറാനാണ്‌ രണ്ടും ശ്രമിയ്ക്കുന്നത്‌. രണ്ടിനും ബോധമുണ്ടോ എന്നേ അറിയേണ്ടൂ.

ഇത്രയും എഴുതിയ എനിയ്ക്കാണോ റൂട്ട്‌ നമ്പറെഴുതിയ KSRTCയ്ക്കാണോ ബോധമില്ലാത്ത്‌?.