2014, നവംബർ 5, ബുധനാഴ്‌ച

ചുംബനാലയങ്ങൾ

താൻ മാത്രം ചൂലെടുത്താൽ നാട് വൃത്തിയാവില്ലെന്നാണ് മോദിജി പറയുന്നത്. അത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യവുമാണ്. എന്നിട്ടും എന്തേ കെജ്രിവാളിന്റെ കയ്യിൽ നിന്ന് ആ ചൂല് മോദിജി തട്ടിയെടുത്തത് എന്നേ എനിയ്ക്ക് മനസ്സിലാകാതെയുള്ളു. "ഇപ്പൊ ശരിയാക്കിത്തരാം, തുടച്ച് വൃത്തിയാക്കിത്തരാം" എന്നൊക്കെ പറഞ്ഞുകൊണ്ട് കെജ്രിവാൾ ഡൽഹിയിൽ തേരോട്ടം നടത്തുമ്പോഴാണ് മോദിജി ആരും അറിയാതെ കഴിഞ്ഞ ഒക്റ്റോബർ രണ്ടിന് ആ ചൂല് തട്ടിയെടുത്തത്. അതിൽ പിന്നെ ഡൽഹിക്കാർ  ആരും 'അണ്ടി പോയ അണ്ണാൻ' എന്ന പഴഞ്ചൊല്ല് ഉപയോഗിച്ചിട്ടേയില്ല; ഇപ്പോഴെല്ലാവരും അതിന് പകരം പറയുന്നത് 'ചൂലു പോയ കെജ്രിവാളിനെപ്പോലെ" എന്നാണ്. അണ്ടി പോയ അണ്ണാനെപ്പോലെയാണ് ഇപ്പോൾ ചൂലു പോയ കെജ്രിവാളിന്റെ നടത്തം. പാവം. നല്ലോരു പയ്യനായിരുന്നു. താനാണോ വലുത്, മോദിയാണൊ വലുത് എന്ന ഒരു സ്ഥലജലവിഭ്രാന്തി കാരണം എല്ലാം കളഞ്ഞു കുളിച്ചു.  അടുത്ത എലക്‌ഷന് കെട്ടി വച്ച കാശ് കിട്ടിയാൽ ഭാഗ്യം.

എന്തായാലും മോദിജിയുടെ ഉപദേശം കൈക്കൊണ്ടത് നമ്മുടെ ഇടതന്മാരാണ്. കേരളം അടിച്ചുകോരി വൃത്തിയാക്കിയിട്ടേ ഉള്ളു ഇനി വിശ്രമം എന്ന മട്ടിലാണ് അവരുടെ പണികൾ. നേതാവ് തന്നെ പുറത്തിറങ്ങി മാലിന്യം കോരിക്കളയുന്ന ചിത്രം ചാനലുകളിലെല്ലാം കണ്ടു.   പുഞ്ചിരി വിടരാത്ത ആ മുഖത്ത് മാലിന്യക്കൂമ്പാരത്തിലെ നാറ്റം തട്ടുമ്പോഴും ഒരു ഭാവഭേദവും കണ്ടില്ല.  ബി.ജെ.പി.ക്കാരു പോലും ഇത്രയും ആത്മാർത്ഥമായി മാലിന്യം വാരിയിട്ടുണ്ടോ എന്ന് സംശയം.  ഈശ്വരാ, ഇവരൊക്കെ ബി. ജെ. പി. ക്കാരായോ എന്ന് കേരളത്തിലെ ബി. ജെ. പിക്കാർ വരെ ചിലപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടാകാം.  ഇനി മോദിയുടെ കയ്യിൽ നിന്ന് ചൂല് തട്ടിയെടുക്കാമെന്നാണ് മോഹമെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതായിരിക്കും നല്ലത്.

മാലിന്യം അടിച്ച് വാരുന്നതു പോലെത്തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നാടെങ്ങും ശൗചാലയങ്ങൾ നിർമ്മിക്കുന്നത്. പൊതുടോയ്‌ലെറ്റുകൾ ഇല്ലാത്തതു കാരണം വീട്ടിനു പുറത്തിറങ്ങുന്ന പെണ്ണുങ്ങൾക്ക് ശരാശരി 13 മണിക്കൂറെങ്കിലും മൂത്രസ്സഞ്ചി അടക്കിപ്പിടിക്കേണ്ടി വരുന്നൂ എന്നൊക്കെ ഇപ്പോഴാണ് എല്ലാ പൗരന്മാർക്കും മനസ്സിലായി തുടങ്ങുന്നത്. Better to be late than never എന്നല്ലേ. നല്ലത് തന്നെ.

ഭാര്യയായിട്ട് പെണ്ണൊരുത്തി എന്റെ കൂടെയുണ്ടെങ്കിലും വീടിന് പുറത്തിറങ്ങാൻ അവളെ കിട്ടില്ല. പുറത്തിറങ്ങിയാൽ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. പണ്ട് കല്യാണം കഴിഞ്ഞ കാലത്ത് കുറച്ച് ദിവസം, കൂടെ പുറത്തൊക്കെ നടന്നതാണ്. അത്ര തന്നെ. അന്നൊരിക്കൽ അവൾക്ക് വഴിയിൽ വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ "ശരി, ആകട്ടെ, നമുക്കൊരു ഹോട്ടലിൽ കയറാം" എന്ന് ഞാനവളോട് പറഞ്ഞതാണ്.  അപ്പോൾ അവൾ പറയുകയാണ്, എങ്കിൽ പിന്നെ ഞാനിവിടെ റോഡിലിരുന്ന് മൂത്രമൊഴിച്ചോളാം, അപ്പോൾ ഇവിടെ ഉള്ളവരല്ലേ കാണൂ, ഹോട്ടലിലാണെങ്കിൽ ലോകർ മുഴുവൻ കാണും എന്ന്. ഹോട്ടലിലെ ടോയ്‌ലെറ്റിൽ ഇന്റർനെറ്റ് പിടിപ്പിച്ച  കാമറ വച്ചിട്ടുണ്ടാകും എന്നാണ് അവളുദ്ദേശിച്ചത്. എന്തായാലും അവൾ പിന്നെ എന്റെ കൂടെ പുറത്തിറങ്ങിയിട്ടില്ല.

റോഡിൽ ഓരോ രണ്ടു കിലോമീറ്ററിലും ഓരോ ശൗചാലയം പണിയുക എന്നത് എളുപ്പമുള്ള പണിയാണോ? അതും, ജനസംഖ്യയുടെ പകുതി മാത്രം വരുന്ന പെണ്ണുങ്ങൾക്ക് വേണ്ടി. എത്ര പണം വേണ്ടി വരും? അതും കൂടെ കൂടെ പൂട്ടുന്ന ട്രഷറിയുള്ള നാട്ടിൽ!

അതാലോചിച്ചപ്പോഴാണ് നിന്നു കൊണ്ട് മൂത്രമൊഴിക്കാൻ പെണ്ണുങ്ങൾക്ക് ഒരു സംവിധാനം ഏർപ്പെടുത്തുന്നതായിരിക്കും ശൗചാലയങ്ങൾ പണിയുന്നതിലും എളുപ്പം എന്ന ചിന്ത എന്റെ തലയിലൂടെ പാഞ്ഞു പോയത്. ഈ എഞ്ചിനീയറിങ്ങ് കോളേജിലെ കുട്ടികളൊക്കെ എന്തെല്ലാം കണ്ടു പിടിക്കുന്നു? അവർക്ക് അതിനൊരു സംവിധാനം കണ്ടു പിടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിലെ പെൺകുട്ടികൾക്കെങ്കിലും നിന്നു കൊണ്ട് മൂത്രമൊഴിക്കാനുള്ള ഒരു കണ്ടുപിടുത്തം നടത്താൻ തോന്നാത്തതെന്താണ് എന്ന് എന്റെ മനസ്സെന്നോട് ചോദിച്ചു. എന്നോട്  ഞാനെന്തു പറയാനാ?  എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. അല്ലേ ദാസാ.

അപ്പോഴാണ് അത്തരം ഒരു സംവിധാനം എനിയ്ക്കും കണ്ടുപിടിക്കാവുന്നതല്ലേ എന്ന ചിന്ത എനിയ്ക്കുണ്ടായത്. പക്ഷേ, എനിയ്ക്കത് സാധിക്കുമെന്ന കാര്യത്തിൽ എനിയ്ക്കത്ര വിശ്വാസം വന്നില്ല. മൂത്രമൊഴിക്കാനുള്ള  അവരുടെ ഉപകരണം എന്റെ  കയ്യിലില്ലാതെ നിരീക്ഷണ പരീക്ഷണങ്ങൾ വിജയിക്കില്ല എന്നതായിരുന്നു ആ വിശ്വാസത്തിന്റെ അടിസ്ഥാനം. ഏതെങ്കിലും ഒരു സ്ത്രീ ആ ഉപകരണം എനിയ്ക്ക് കുറച്ച് കാലത്തേക്ക് തന്നിരുന്നെങ്കിൽ ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു എന്നെനിയ്ക്ക് തോന്നി. പക്ഷേ ഏതെങ്കിലും സ്ത്രീ എനിയ്ക്കത് തരുമോ? അത് ഊരി എടുക്കാൻ പറ്റില്ല എന്നതല്ല പ്രശ്നം.  ഊരാൻ പറ്റിയിരുന്നെങ്കിൽ തന്നെ ഞാൻ തിരിച്ചു കൊടുത്തില്ലെങ്കിലുള്ള പുകിലൊന്നാലോചിച്ചു നോക്കൂ. ആ സ്ത്രീയെ പിന്നെ അവരുടെ ഭർത്താവ് വീട്ടിൽ കയറ്റുമോ?  വീട്ടിൽ കയറ്റിയിട്ട് വല്ല ഉപയോഗവുമുണ്ടോ? ചൂലു പോയ കെജ്രിവാളിനേക്കാൾ മോശമായിരിക്കില്ലേ ആ ഭർത്താവിന്റെ സ്ഥിതി?

ങാ, കാലം പുരോഗമിക്കുകയല്ലേ? നിന്നുകൊണ്ട് മൂത്രമൊഴിക്കാനുള്ള സംവിധാനം ഏതെങ്കിലും ആൺകുട്ടികൾ കണ്ടുപിടിക്കാതിരിക്കില്ല. അപ്പോൾ പിന്നെ ഈ പൊതു ടോയ്‌ലെറ്റുകൾ ഒരു പാടു വേണ്ടി വരില്ലല്ലോ എന്ന് ഞാൻ സമാധാനിച്ചു.

ഇനി അങ്ങനെയൊരു സംവിധാനം കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ചെയ്യാവുന്നത് ഒരു നിയമനിർമ്മാണമാണ്. മൂത്രമൊഴിക്കുന്ന സ്ത്രീകൾ ഇരുചന്തികളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കുറ്റകരമല്ലെന്നും അത്തരം സന്ദർഭങ്ങളിൽ പുരുഷന്മാർ ചന്തിയിലേക്ക് നോക്കുന്നത് ശിക്ഷാർഹമല്ലെന്നും ഉള്ള ഒരു നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയാൽ തീരുന്നതേയുള്ളു മൂത്രാലയങ്ങൾക്ക്  വേണ്ടിയുള്ള ഈ മുറവിളികൾ.

ചന്തി എന്നു പറഞ്ഞപ്പോഴാണ് സാദ്ധ്യതയുള്ള ഒരു മത്സരത്തിന്റെ ഇനം മനസ്സിൽ വന്നത്. കുട്ടികളുടെ പുഞ്ചിരി മത്സരം പോലെ നടത്താവുന്ന രണ്ടു മത്സരങ്ങളാണ് യുവാക്കളുടെ ചുംബന മത്സരവും സ്ത്രീകളുടെ മൂത്രമൊഴിക്കൽ മത്സരവും. സമരങ്ങൾക്കൊക്കെ ആളെക്കൂട്ടാൻ ഇത്തരം മത്സരങ്ങൾ ഉണ്ടെന്ന് പറയുന്നത് നന്നായിരിക്കും. നിയമത്തിന്റെ പരിരക്ഷയും കാണുമല്ലോ.

മൂത്രമൊഴിക്കാനുള്ള ഉപകരണം ഊരിയെടുക്കാൻ പറ്റിയിരുന്നതാണെങ്കിൽ നാട്ടിലെ ഈ വർദ്ധിച്ചു വരുന്ന ബലാത്സംഗങ്ങളും പീഡനങ്ങളും തീർത്തും ഒഴിവാക്കാമായിരുന്നു എന്ന് എനിയ്ക്ക് തോന്നി. പുരുഷന്മാർ പുറത്തിറങ്ങുമ്പോൾ അവരുടെ ഉപകരണം പൂട്ടി വീട്ടിൽ വയ്ക്കണം എന്നൊരു നിയമം നാട്ടിൽ നടപ്പിലാക്കിയാൽ പിന്നെ ഒരു പുരുഷനും ഒന്നു ചെയ്യാൻ പറ്റുകയില്ല. ഇനി ഏതെങ്കിലും പുരുഷൻ നിയമം തെറ്റിച്ചാൽ തന്നെ അവൻ  വിഡ്ഡിയാവുകയേ ഉള്ളൂ. കാരണം, വല്ല സ്ത്രീയേയും പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാൾക്ക് മനസ്സിലാകും ആ സ്ത്രീ അവരുടെ ഉപകരണം വീട്ടിൽ വച്ചിരിക്കുകയാണ് എന്ന്. തറവാട്ടിൽ ജനിച്ച വല്ല പെണ്ണും ഇതെല്ലാം തൂക്കി വീട്ടിനു പുറത്തിറങ്ങുമോ ഈ ഇന്ത്യയിൽ? പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? ഇതൊന്നും എവിടേയും ഊരി വയ്ക്കാൻ പറ്റില്ലല്ലോ. കഷ്ടം.  അപ്പോൾ പിന്നെ ബലാത്സംഗങ്ങൾ വർദ്ധിക്കാൻ തന്നെ ആണ് സാദ്ധ്യത.

ബലാത്സംഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഈയിടെ ഡൽഹിയിൽ ഉണ്ടായ ഒരു വിധിന്യായം ഓർമ്മയിൽ വന്നത്. 60 കഴിഞ്ഞ ഒരു സ്ത്രീയെ ഒരാൾ ബലാത്സംഗം ചെയ്തു കൊന്നു. 60 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് ആർത്തവം നിലച്ചതല്ലേ, പിന്നെ അതിനെ ബലാത്സംഗം എന്നൊക്കെ കരുതേണ്ടതുണ്ടോ എന്നാണ് കോടതി സംശയിച്ചത്. ഈ സംശയമൊക്കെ ഉണ്ടായത് ഒരു വനിതാജഡ്ജിക്കുകൂടി ആയിരുന്നു എന്നതാണ് അതിലെ തമാശ.  നിർബ്ബന്ധിച്ചുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലത്രെ. പാവം, മരിച്ചു പോയ അയ്യപ്പപ്പണിക്കരെയാണ് എനിയ്ക്ക് ഓർമ്മ വരുന്നത്. "വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലെ, നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ?" ആവോ, നമ്മുടെ നാട്ടിലെ 60 കഴിഞ്ഞ പെണ്ണുങ്ങളുടെ ഒക്കെ അവസ്ഥ ഇനി എന്താവുമോ എന്തോ?

ടോയ്‌ലെറ്റുകളെക്കുറിച്ചും സ്വച്ഛഭാരതത്തെക്കുറിച്ചുമൊക്കെ ആലോചിച്ചിരുന്നപ്പോഴാണ് നാട്ടിൽ നടക്കുന്ന ചുംബനസമരത്തെക്കുറിച്ച് ഞാനോർത്തത്. ഞാനിപ്പോൾ ആകപ്പാടെ കൺഫ്യൂഷനിലാണ്. ഒരു കൂട്ടർ പറയുന്നത് വീട്ടിൽ വച്ചേ ചുംബിക്കാവൂ എന്ന്. അതല്ല, പബ്ലിക്കായി പുറത്തു വച്ച് ചുംബിക്കണമെന്നാണ് മറ്റേ കൂട്ടർ പറയുന്നത്.  എനിയ്ക്കങ്ങനെയാണ് അല്ലെങ്കിൽ മനസ്സിലായത്. അല്ലെങ്കിൽ എന്തിനായിരുന്നൂ ഈ സമരമൊക്കെ? ഹൊ, എന്തൊരാളായിരുന്നൂ കൊച്ചിയിൽ തടിച്ചു കൂടിയത്? 

എനിയ്ക്ക് തോന്നുന്നത് ഈ ശൗചാലയങ്ങൾ പണിയുന്നതിനു പകരം മുക്കിന് മുക്കിന് ചുംബനാലയങ്ങൾ തുടങ്ങണമെന്നാണ്. സുലഭ് ടോയ്‌ലെറ്റ് പോലെ അത് ലേലം വിളിച്ച് നടത്തിപ്പുകാരെ ഏൽപ്പിക്കുകയുമാവാം. മൂത്രമൊഴിക്കാൻ - 2 രൂപ, അപ്പിയിടാൻ -5 രൂപ കുളിക്കാൻ - 10 രൂപ എന്നൊക്കെപ്പോലെ  ഓരോ തരം ചുംബനത്തിനും മാന്യമായ നിരക്കേർപ്പെടുത്തിയാൽ ഗവണ്മെന്റിന് നല്ല വരുമാനവുമാകും. പിന്നെ ട്രഷറി പൂട്ടേണ്ടി വരുകയേ ഇല്ല.  ചിന്തിക്കാവുന്ന ഒരു സാമ്പിൾ നിരക്ക് ഞാൻ താഴെ കൊടുക്കുന്നു.

ഇതൊരു സാമ്പിൾ മാത്രമാണ്. മാത്രമല്ല ഈ പട്ടിക അപൂർണ്ണവുമാണ്. 

ചുംബനാലയത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേശ്യാവൃത്തി നിയമവിധേയം ആക്കണമെന്ന ആവശ്യം സമൂഹത്തിൽ അങ്ങിങ്ങ് കേൾക്കുന്നുണ്ടല്ലോ എന്ന് ഞാൻ ഓർത്തത്. ഒന്നാലോചിച്ചാൽ അത് വേണ്ടതു തന്നെയാണ്. ദാഹിക്കുന്നവന് എന്തെങ്കിലും കുടിക്കാൻ നാട്ടിലുടനീളം പെട്ടിക്കടകളുണ്ട്. വിശക്കുന്നവന് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളുണ്ട്. വിശ്രമിക്കാൻ വിശ്രമാലയങ്ങളും ഹോട്ടലുകളുമുണ്ട്. ഇതുകൊണ്ടൊന്നും മനുഷ്യന്റെ ദാഹവും മോഹവും തീരില്ലല്ലോ. അപ്പോൾ അത് നിയമവിധേയമാക്കുന്നത് തന്നെയാണ് നല്ലത്. ജനക്ഷേമം കാംക്ഷിക്കുന്ന ഗവണ്മെന്റുകൾക്ക് ചിന്തിക്കാവുന്ന കാര്യമാണത്. മദ്യഷാപ്പുകൾ പൂട്ടുമ്പോഴുള്ള നഷ്ടം നികത്താനുള്ള ഉത്തമമായ മാർഗം കൂടിയാണത് എന്ന് പറയേണ്ടതുമില്ലല്ലൊ?

ഞാനിതെഴുതിത്തീർക്കുമ്പോൾ പിണറായി വിജയൻ ചാനലുകളിൽ ജ്ഞാനപ്പാന ചൊല്ലുകയാണ്. "മണ്ടി മണ്ടിക്കരേറുന്നു മോഹവും" എന്ന്. ഈശ്വരാ, കാലം മാറുകയാണ്. വെറുതേയല്ല ഈ ചുംബനസമരമൊക്കെ അരങ്ങേറുന്നത്. വേശ്യാലയങ്ങൾക്ക് വേണ്ടിയാകട്ടെ ഇനിയുള്ള ജനമുന്നേറ്റം.

                                                                         *     *      *       *  
PS: ക്ഷമിക്കുക, നാട്ടിലെ ചുംബനസമരം കണ്ടുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ ഓടിപ്പോയ ചിന്തകളാണ് ഇവിടെ അക്ഷരങ്ങളായി പുറത്ത് കാണുന്നത്. ക്ഷമിക്കുക. വെറും നേരമ്പോക്ക്; അല്ലാതെ ഒന്നും ഉദ്ദേശിച്ചെഴുതിയതല്ല.


2 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ആ പട്ടിക പൂർത്തിയായി ക്കഴിഞ്ഞ് വേണം ഏത് നിരക്കിലാണ് വരണ്ടത് എന്ന് വിചാരിച്ച് താഴേക്ക് നോക്കി പോയതാ . പക്ഷെ നിരാശയായിപ്പോയി

ആൾരൂപൻ പറഞ്ഞു...

സാർ, അതു മതി..... ഹാവൂ, ഇപ്പോൾ സമാധാനമായി. ഞാൻ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചോ എന്ന് പേടിച്ചിരിക്കുകയായിരുന്നു. വായിച്ചതിന് പെരുത്ത് നന്ദി......